Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

അഭിമന്യുവധത്തില്‍ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് വനിത സംഘത്തിനും ബന്ധം: കൊലപാതകത്തിലും പ്രതികളെ ഒളിപ്പിക്കുന്നതിലും വിദ്യാര്‍ത്ഥിനി ഇടപെട്ടു

by Brave India Desk
Jul 22, 2018, 07:12 am IST
in Kerala
Share on FacebookTweetWhatsAppTelegram

അഭിമന്യുവിന്റെ കൊലപാതകവുമായി എസ്ഡിപിഐ-കാമ്പസ് ഫ്രണ്ട് വനിതാ സംഘത്തിനും ബന്ധം. മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാവും തീവ്രനിലപാടുകാരിയുമായ പെണ്‍കുട്ടിയെ കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്‌തേക്കും. കൊലപാതകത്തിലും തുടര്‍ന്ന് പ്രതികളെ ഒളിപ്പിക്കുന്നതിലും വനിതാ സംഘത്തിന് പങ്കുണ്ടെന്നാണ് പോലിസിന് വ്യക്തമായത്.
കൊലയാളിസംഘത്തിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിനിയെക്കുറിച്ചുളള വിവരം ലഭിച്ചത്. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ പങ്ക് കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി അഭിമന്യുവിന്റെ അടുത്ത സുഹൃത്തായ പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുക്കും. സംശയനിഴലിലുള്ള പെണ്‍കുട്ടിക്കു തീവ്രവാദികളുടെ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും പ്രത്യേകസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

അഭിമന്യുവിന്റെ കൊലപാതകികളെ മഹാരാജാസ് കോളജ് ക്യാമ്പസിലേക്കു വിളിച്ചുവരുത്തിയതു വിദ്യാര്‍ഥിനിയെന്നു സൂചന. വിശദമായ ചോദ്യം ചെയ്യലിനുവിധേയമാക്കിയ ഈ പെണ്‍കുട്ടിയില്‍നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണു പ്രത്യേക അന്വേഷണസംഘത്തിനു ലഭിച്ചത്. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകയായ ഇവരുടെ അറസ്റ്റിനായി അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ നിന്നുള്ളതാണ് സംശയത്തിന്റെ നിഴലിലുള്ള പെണ്‍കുട്ടി. സൈന്യത്തിനെതിരായ തീവ്രനിലപാടുകള്‍ ഉള്‍പ്പടെ പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ ഇടപെടലും പോലിസ് പരിശോധിക്കുന്നുണ്
്.

അതേസമയം അഭിമന്യൂവിനെ വധിച്ചശേഷം ചോരപുരണ്ട ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞോടിയതാര് എന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു പോലീസ്. കേസിലെ മുഖ്യപ്രതിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുമായ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദിനെ മണിക്കൂറുകളോളം ചോദ്യംചെയ്തുവെങ്കിലും ഇതാരെന്നു കണ്ടെത്താനായിട്ടില്ല. അക്രമവിവരമറിഞ്ഞയുടന്‍ എറണാകുളം ലോ കോളജിലെയും മഹാരാജാസ് കോളജിലെയും ഹോസ്റ്റല്‍ വിദ്യാര്‍ഥികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയിരുന്നു. ഇതോടെയാണ് 15 അംഗ സംഘം ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്റെ ചോര തെറിഞ്ഞ ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളിലൊരാള്‍ കടന്നത്. ഇയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണു പോലീസ് നിഗമനം. ഷര്‍ട്ടില്ലാതെ കോളജിനു മുന്നിലൂടെ നടന്നയാളെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. പിന്നീട് ഇയാള്‍ കടന്നുകളഞ്ഞു. സംശയനിഴലിലുള്ള നെട്ടൂര്‍, ഫോര്‍ട്ടുകൊച്ചി സ്വദേശികളില്‍ രണ്ടുപേരില്‍ ഒരാളാവും ഇതെന്നു പോലീസ് കണക്കുകൂട്ടുന്നു. അക്രമത്തിനുശേഷം കോളജിനുസമീപത്തു നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട പ്രതികളെ അരൂക്കുറ്റിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ നജീബ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഓട്ടോ എത്തിയതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു.

എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ആക്രമിക്കാനുദ്ദേശിച്ചുതന്നെ ക്യാമ്പസിലെത്തിയെന്നാണു മുഹമ്മദിന്റെ മൊഴി. ഇതിനായി മുന്‍കൂട്ടി പദ്ധതിയും തയാറാക്കി. എന്നാല്‍ കാമ്പസില്‍ സംഘര്‍ഷം തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി അഭിമന്യുവിനെയും അര്‍ജുനെയും അക്രമിക്കുകയായിരുന്നു. എന്നാല്‍ അതു ചെയ്തത് ആരാണെന്നു തനിക്കറിയില്ലെന്നാണ് ആവര്‍ത്തിച്ചു ചോദ്യ ചെയ്തിട്ടും മുഹമ്മദ് അന്വേഷണസംഘത്തോടു പറയുന്നത്.

Tags: Abhimanyu Murder Case
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies