പാക്കിസ്ഥാനില്‍ 22 ഓളം ഭീകരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സൂചന.ജെയ്ഷെ മുഹമ്മദിന്റെ ഒമ്പതെണ്ണം കൂടിയാണ് പാകിസ്താനില്‍ 22 ഭീകരവാദ ട്രെയിനിങ് ക്യാമ്പുകള്‍ എന്നാണ് റിപ്പോര്‍ട്ട്.ഇതുവരെ ഈ കേന്ദ്രങ്ങള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. ഇവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിച്ചില്ലെങ്കില്‍ ബാലാകോട്ടിന് സമാനമായ സൈനിക നടപടികളെടുക്കേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് ഭീകരതയുടെ ആഗോള കേന്ദ്രമാണ്. ഭീകരവാദ സംഘടനകള്‍ക്കും ഭീകരവാദികള്‍ക്കുമെതിരെ വിശ്വസനീയമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ബാലാകോട്ട് ആക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ പാകിസ്താന് കര്‍ശന നടപടി കൈക്കൊള്ളേണ്ടതിന് പകരം കറാച്ചിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമ ഗതാഗതം അടച്ചിടുകയും ചെയ്യുകയാണ് ഉണ്ടായത്.അടുത്തിടെ നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരെ പാകിസ്താന് നടപടിയെടുത്തെന്ന് പറഞ്ഞ് കേട്ടിരുന്നെങ്കിലും അതില്‍ പുതുമയൊന്നുമില്ല. ഇന്ത്യയില്‍ ഓരോ ഭീകരാക്രമണം നടത്തിയ ശേഷവും അവര്‍ നടത്തുന്ന നാടകമാണിത്. ഭീകര നേതാക്കളെ വീട്ടുതടങ്കലിലാക്കി എന്ന് പറഞ്ഞ് ആഡംബര താമസ സൗകര്യമൊരുക്കുന്ന ചുറ്റിത്തിരിയുന്ന വാതില്‍ നയമാണ് പാകിസ്താന്റേത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ വീട്ടുതടങ്കലിലാക്കി സംരക്ഷണം നല്‍കിയവരെ വിട്ടയക്കുകയും ചെയ്യും.
എന്നാല്‍ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ ഒരു പുതിയ തീരുമാനമാണ് എടുത്തിരിക്കുന്നത്. അതിര്‍ത്തി കടന്ന് വരുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്കും അപ്പപ്പോള്‍ തന്നെ പ്രതികാരം ചെയ്യും. അയല്‍ രാജ്യത്തിന് നല്‍കേണ്ട വില നല്‍കിക്കൊണ്ട് തന്നെയാകും നടപടിയെന്നും ഉദ്യോഗസ്ഥന് പറഞ്ഞു.
Discussion about this post