ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന . ലോകരാജ്യങ്ങള്‍ ബഹിരാകാശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യയുടെ പേര് എടുത്ത് പറയാതെയായിരുന്നു ചൈനയുടെ പ്രതികരണം .
എന്നാല്‍ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് മറ്റു ലോകരാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചട്ടില്ല .
ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ‘മിഷന് ശക്തി ‘ എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും അത് വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളില്‍ ദൗത്യം ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യംവച്ച ഉപഗ്രഹത്തിനെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഒഡിഷ തീരത്തെ ‘കലാം ദ്വീപ്’ എന്നറിയപ്പെടുന്ന ഡോ.എപിജെ അബ്ദുൽ കലാം ഐലന്റ് ലോഞ്ച് കോംപ്ലക്സിൽ നിന്നായിരുന്നു വിക്ഷേപണം.
ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നത്. ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കും
Discussion about this post