ബ്രഹ്മോസ് മിസൈലിന്റെ ആകാശത്തുനിന്നും വിക്ഷേപിയ്ക്കാവുന്ന നൂതനമായ പതിപ്പ് പരീക്ഷണവിക്ഷേപണത്തിനൊരുങ്ങുകയാണ്. ബലക്കോട്ട് മാതൃകയിലുള്ള വ്യോമാക്രമണങ്ങൾക്ക് ഇനി നമ്മുടെ തന്നെ മിസൈലുകളും സാങ്കേതിക്വികവിദ്യയും ഉപയോഗിയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണവിക്ഷേപണം നടത്തുന്നത്.
വലിയ മിസൈലുകൾ വഹിയ്ക്കാൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് പ്രത്യേകം തയ്യാർ ചെയ്ത സുഖോയ് യുദ്ധവിമാനത്തിൽ നിന്നുമാണ് മിസൈൽ വിക്ഷേപ്പിയ്ക്കുക.വിജയകരമായി പൂർത്തിയായാൽ നാൽപ്പത് സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് ഘടിപ്പിയ്ക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.
യുദ്ധവിമാനങ്ങൾക്ക് വഹിക്കാനാവുന്ന നിലൈൽ ഭാരം കുറച്ചാണ് ആകാശത്തുനിന്ന് വിക്ഷേപിയ്ക്കാവുന്ന ബ്രഹ്മോസ് മിസൈലിന്റെ രൂപകൽപ്പന. അതിശക്തമായ മിസൈലാണ് ബ്രഹ്മോസ് എന്നതുകൊണ്ടും ലക്ഷ്യത്ത് കൃത്യമായി വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളതുകൊണ്ടും ഇന്ത്യൻ വ്യോമസേനയുടേ ചരിത്രത്തിൽത്തന്നെ ഏറ്റവും വലിയ ആയുധശേഷിവർദ്ധിപ്പിക്കലാവും ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച നാൽപ്പത് യുദ്ധവിമാനങ്ങൾ.
ഇതുവരെ രണ്ട് വിമാനങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ളത്. ബ്രഹ്മോസ് എ മിസൈലുകൾ ഘടിപ്പിച്ച സുഖോയ് യുദ്ധവിമാനം മുൻപ് നടന്ന പരീക്ഷണപ്പറക്കലിൽ കൃത്യമായി ലക്ഷ്യം ഭേദിച്ചിരുന്നു.
Discussion about this post