Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • 
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഐ എസ് ആക്രമണം ; മാസങ്ങൾക്ക് മുൻപ് നൽകിയ മുന്നറിയിപ്പ് സംസ്ഥാന സർക്കാർ അവഗണിച്ചു , പൊലീസിൽ സമാന്തരലോബിയെന്ന് സംശയം,അന്വേഷണം ആരംഭിക്കാൻ എൻഐഎ

by Brave India Desk
May 9, 2019, 08:51 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഐ.എസ്. ഭീകരർ സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ മാസങ്ങൾക്ക് മുമ്പുതന്നെ സംസ്ഥാന പോലീസിന് നൽകിയിരുന്നതായി എൻ ഐ എ . എന്നാൽ ഇതിൽ പലതും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജൻസികളും ,സംസ്ഥാന ആഭ്യന്തരവകുപ്പും അവഗണിക്കുകയായിരുന്നെന്നും എൻ ഐ എ കുറ്റപ്പെടുത്തി .സംസ്ഥാന സർക്കാർ ജാഗ്രത കാട്ടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന തീവ്രവാദ ഭീഷണിയായിരുന്നു ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും എൻ ഐ എ പറയുന്നു .

രണ്ട് വ്യത്യസ്തസംഘങ്ങളായാണ് സംസ്ഥാനത്തുനിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർത്തത്. അബുദാബി മൊഡ്യൂൾ എന്ന പേരിലറിയപ്പെടുന്ന സംഘം വിദേശത്തുള്ള മലയാളികളെ ഐ.എസിൽ എത്തിച്ചപ്പോൾ കേരളത്തിൽ നിന്നുള്ളവരെ യെമൻ വഴിയാണ് ഐ എസിൽ എത്തിച്ചത് . ഇവരിൽ പലരും അഫ്ഗാൻ ഉൾപ്പെടെയുള്ള സ്ഥലത്താണെത്തിയത് .

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

മനുഷ്യ കടത്ത് ഉൾപ്പെടെയുള്ളവ തടയാൻ പാസ്പോർട്ട് അടക്കം വളരെ കർശനമായി പരിശോധിക്കണമെന്നും ,തീരമേഖലയിൽ സുരക്ഷ കർശനമാക്കണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം പാലിക്കാത്തതും ഇത്തരത്തിൽ യെമൻ വഴിയുള്ള യാത്രയ്ക്ക് സഹായകമായി .

കാസർകോട് സ്വദേശികളായ മുഹമ്മദ് സജ്ജാദ്, മുഹമ്മദ് റാഷിദ് എന്നിവരാണ് ഈ സംഘങ്ങൾക്ക് നേതൃത്വംനൽകിയത്. ഈ രണ്ടുപേരും ശബ്ദസന്ദേശങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് ആക്രമണം നടത്താൻ ആഹ്വാനം നടത്തിയിരുന്നു. 2017 ഏപ്രിൽ 13 -ന് അഫ്ഗാനിലെ നാംഗർഹാറിൽ അമേരിക്ക നടത്തിയ ജി.ബി.യു. 46 ബോംബാക്രമണത്തിൽ പലരും കൊല്ലപ്പെട്ടെങ്കിലും ആ വർഷം ജൂലായിൽത്തന്നെ സജ്ജാദിന്റെ ആക്രമണ ആഹ്വാനം വീണ്ടുമെത്തി. എന്നാൽ ഇതിനെ ഗൗരവമായി കാണാനോ മുൻകരുതൽ സ്വീകരിക്കാനോ അധികൃതർ തയ്യാറായില്ല . മാത്രമല്ല ഐ എസിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്കും സർക്കാർ പ്രാധാന്യം നൽകിയില്ല .

അതുകൊണ്ട് തന്നെ സംസ്ഥാന പോലീസിൽത്തന്നെ വിവരങ്ങൾ ചോർത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങൾ അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്നും എൻ.ഐ.എ. അന്വേഷിക്കും.

കാസർകോട് നിന്ന് 16 ലേറെ പെരെ ഐ എസിൽ എത്തിച്ച അബ്ദുൾ റാഷുദ് അബ്ദുള്ളയും ആക്രമണങ്ങൾക്ക് ആഹ്വാനം നൽകി . ആക്രമണോത്സുക ജിഹാദിന് ആഹ്വാനംനടത്തിയ ഇയാൾ അഫ്ഗാനിലേക്ക് കടന്ന ശേഷവും നിരന്തരം സംസ്ഥാനത്ത് ചാവേറാക്രമണങ്ങൾക്ക് ആഹ്വാനം നടത്തി. കൊച്ചിയിൽ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന എൻ.ഐ.എ. മുന്നറിയിപ്പിനെത്തുടർന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു.

കാസർകോട് നിന്ന് 2 കുടുംബങ്ങൾ യെമനിലേയ്ക്ക് പോയതായും ഇവരെ കുറിച്ച് അന്വേഷണം നടത്തണമെന്നും,മാത്രമല്ല യെമനിലേയ്ക്ക് പോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കണമെന്നും എൻ ഐ എ ആവശ്യപ്പെട്ടിരുന്നു .ഇതും സംസ്ഥാന ആഭ്യന്തരവകുപ്പ് മുഖവിലയ്ക്കെടുത്തില്ല . കേരളത്തിലേയ്ക്കുള്ള ഭീകരരുടെ വരവ് നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് ഇത്തരം മുന്നറിയിപ്പുകൾ നൽകിയിരുന്നതെങ്കിലും സുരക്ഷ കർശനമാക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറായില്ല .

Tags: ispolice
Share522TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്‌പ്ലാന്‍റ് വിഭാഗത്തിനു തുടക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies