കള്ളവോട്ടുമായി ബന്ധപ്പെട്ട് സിപിഐഎം ആസൂത്രിതമായ നീക്കം നടത്തുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഐഎം ബിഎൽഒമാരെ ഉപയോഗപ്പെടുത്തി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വീശദീകരണം നൽകിയേ മതിയാവൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിൽ സംതൃപ്തനല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി ജനവിധി അട്ടിമറിക്കാൻ ശ്രമിച്ചു. പൊലീസിലെ പോസ്റ്റൽ വോട്ടുകൾ റദ്ദാകണം.ഡിജിപിക്ക് പോസ്റ്റൽ വോട്ടിലെ കൃത്രിമത്വത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഡിജിപി സിപിഐഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ആജ്ഞാനുവർത്തിയായി.
ഡെപ്യൂട്ടി തഹസിൽദാർമാർ സിപിഐഎം അനുകൂല സർവീസ് സംഘടനകളിൽ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയുടെ ബൂത്തുള്ള ആർ സി അമലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. അട്ടിമറി നടത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Discussion about this post