കർഷക വായ്പകൾ ക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്ന റിസർവ് ബാങ്ക് തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ. മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിന് വീണ്ടും കത്ത് അയക്കാനാണ് ആലോചന. ഇക്കാര്യം തീരുമാനിക്കുന്നതിനായി ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കാന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി .എസ് സുനിൽ കുമാർ അറിയിച്ചു.
കർഷകരുടെ വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടാനാകില്ലെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. കേരളത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് ആർ.ബി.ഐ ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചു. ഒരു തവണ മോറട്ടോറിയം നീട്ടിയതുതന്നെ അസാധാരണമാണ്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഈ പരിഗണന നല്കിയിട്ടില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കി.
കർഷകരെടുത്ത എല്ലാ വായ്പകള്ക്കും ഡിസംബർ 31 വരെയാണ് സംസ്ഥാന സർക്കാർ മോറട്ടോറിയം ഏർപ്പെടുത്തിയത്. കാർഷിക വായ്പയ്ക്കും കൃഷി പ്രധാന വരുമാനമാർഗമായ കർഷകരെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്താൻ സര്ക്കാര് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് മേയ് 29ന് ഉത്തരവിറക്കി. എന്നാൽ, മാർച്ച 31ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്.
Discussion about this post