ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്കി ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ബീഹാര്‍ സ്വദേശിനിയുടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്.
ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചട്ടില്ല എന്ന് അഭിഭാഷകന് തന്നെ പറഞ്ഞിട്ടുണ്ട്. ഭാര്യ വിനോദിനി മുംബൈയില്‍ പോയത് ബിനോയിയുടെ അമ്മയെന്ന നിലയില്‍ കാര്യങ്ങള്‍ അറിയുവനാണ്. അത് അഭിഭാഷകനില്‍ നിന്നും അറിഞ്ഞ ശേഷം മടങ്ങുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.
കേസ് വന്നപ്പോഴാണ് ഇതേ കുറിച്ച് അറിയുന്നത് . കേസ് പരിഹരിക്കുന്നതിനായി ഒരു ഇടനിലക്കാരനെ നിശ്ചയിച്ചട്ടില്ല. ഒരു അഭിഭാഷകന് എന്ന നിലയ്ക്ക് ശ്രീജിത്തിനെ നേരത്തെ അറിയാം. ഈ വിഷയത്തില്‍ ശ്രീജിത്ത് പറഞ്ഞത് ശരിയാണ് എന്ന് കോടിയേരി പറഞ്ഞു. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ബിനോയ് വിഷയം റിപ്പോര്‍ട്ട് ചെയ്തെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് എടുത്ത തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
കോടതിയില്‍ യുവതി നല്കിയ രേഖകള്‍ നിയമപരമായി കോടതി പരിശോധിക്കട്ടെ. എന്നാല്‍ യുവതി നല്‍കിയിരിക്കുന്ന രേഖകള്‍ കളവാണ് എന്നാണ് ബിനോയി പറയുന്നത്.യുവതിയുടെ ആരോപണങ്ങള്‍ ബിനോയ് നിഷേധിച്ചു.അന്നേ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് ബിനോയിയോട് പറഞ്ഞതായി കോടിയേരി പറഞ്ഞു. ബിനോയ് എവിടെയാണെന്ന് പൊലീസ് കണ്ടെത്തട്ടെയെന്ന നിലപാട് ആവർത്തിച്ച കോടിയേരി ഇക്കാര്യം നിങ്ങൾക്കും അന്വേഷിക്കാമെന്ന് മാധ്യമപ്രവർത്തകരോടും പറഞ്ഞു.
Discussion about this post