ഡൽഹി: ദേശീയ തലസ്ഥാനത്ത് നിരോധിത മേഖലയിൽ ധർണ്ണ നടത്തിയതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ഡൽഹി കോടതി കുറ്റം ചുമത്തി. കെജരിവാളിനെക്കൂടാതെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആം ആദ്മി പാർട്ടി നേതാക്കളായ രാഖി ബിർള, സോമനാഥ് ഭാരതി എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ധർണ്ണ നടത്തിയത് കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും കേസുണ്ട്.
2014 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സൗത്ത് ഡൽഹിയിലെ ഒരു അനധികൃത സ്ഥാപനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കെജരിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പ്രവർത്തകർ റെയിൽ ഭവന് പുറത്ത് സമരം നടത്തിയിരുന്നു. നിരോധിത മേഖലയിൽ സമരം നടത്തിയതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്.
പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ഋഷികേശ് കുമാർ, മുഹമ്മദ് ഇർഷാദ് തുടങ്ങിയവർ ഹാജരായി.
Discussion about this post