യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ് ഐ അംഗങ്ങൾക്കെതിരെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വിദ്യാർത്ഥി നിഖില.ക്യാമ്പസിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു.
കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്ഐ ആണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിര്‍ബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഡിപ്പാര്‍ട്ട്മെന്റിൽ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു.
പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്ഐ നയങ്ങളിൽ എതിര്‍പ്പ് അറിച്ചപ്പോൾ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ പോലും ഒപ്പം നിൽക്കാനുണ്ടായില്ല.
ക്യാന്റീനിൽ ഇരിക്കാൻ പാടില്ല. ഒരു സംഘം ആളുകൾ പരിശോധനയ്ക്ക് എത്തും. അവർ പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്നും നിഖില പറഞ്ഞു. പ്രതികരിച്ചപ്പോൾ ഒപ്പം നിന്ന കൂട്ടുകാർ പോലും വിട്ടുപോയി. അവർക്ക് തുടർന്ന് പഠിക്കാൻ കഴിയില്ലെന്ന ഭയമായിരുന്നു, മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയതെന്നും നിഖില പറഞ്ഞു.
Discussion about this post