ഒറ്റപ്പാലം നഗരസഭ മോഷണക്കേസിൽ പ്രതി സി.പി.എം കൗൺസിലർ. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ നിന്നും 38,000 രൂപയോളം മോഷ്ടിച്ച കേസിൽ ആണ് സി.പി.എം കൗൺസിലർ പ്രതിയായിരിക്കുന്നത്. സി.പി.എം വനിത അംഗത്തെ പ്രതി ചേർത്ത് പൊലീസ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സാധ്യതയുണ്ട്
വിരലടയാള പരിശോധനയും പൊലീസ് നുണ പരിശോധനയും ആണ് മോഷണക്കേസിലെ സത്യം പുറത്ത് വരാൻ കാരണം. പൊലീസിന് മേൽ രാഷ്ട്രീയ സമർദ്ദം ഉളളതിനാൽ അറസ്റ്റ് ചെയ്യാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പ്രതിസ്ഥാനത്തുളളയാളും മോഷണത്തിനരയായവരും ഒരേ പാർട്ടിയിൽ ആയതിനാൽ പരാതി പരിഹരിക്കാനുളള ശ്രമങ്ങളും സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം 20 നാണ് സ്ഥിര സമിതി അധ്യക്ഷയുടെ ഓഫീസ് മുറിയിലെ ബാഗിൽ നിന്നും പണം മോഷ്ടിച്ചത്. ഒരു വർഷത്തിനിടയിൽ നഗരസഭ ഓഫീസിൽ നടന്ന ഇരുപത്തിയൊന്നാമത് മോഷണമാണ്. നഗരസഭ ഓഫീസിൽ നിന്ന് മോഷണത്തിന് ഇരയായ കൂടുതൽ ആളുകൾ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
Discussion about this post