യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. കോ േളജിലെ ചവറുകൂനയിൽനിന്നാണ് കത്തി കിട്ടിയത്. മുഖ്യപ്രതി ശിവരഞ്ജിത്താണ് പൊലീസിനു തൊണ്ടിമുതൽ കാണിച്ചുകൊടുത്തത്. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്.
കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം.ശിവരഞ്ജിത്തിനേയും രണ്ടാം പ്രതി നസീമിനെയും കോളജിലെത്തിച്ചു പൊലീസ് തെളിവെടുപ്പ് നടത്തി.
എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ തീരുമാനിച്ചിരുന്നതായി വധശ്രമക്കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Discussion about this post