തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന മുത്തലാഖ് ബില്ല് പ്രാവർത്തികമാക്കി നരേന്ദ്ര മോദി സർക്കാർ. ഇനി മുത്തലാഖ് ക്രിമിനൽ കുറ്റം.മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചു. രാഷ്ട്രപതി ഒപ്പ് വച്ചതോടെ മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്ന നിയമം രാജ്യത്ത് വന്നു. മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നത് മൂന്ന് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.
2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം വന്നിരിക്കുന്നത്. ജൂലായ് 25 ന് മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കി. പിന്നീട് രാജ്യസഭയിൽ എത്തിയ ബില്ല് 84 നെതിരെ 99 വോട്ടുകൾക്കായാണ് പാസായത്. നിയമമന്ത്രി രവിശങ്കർ പ്രസാദാണ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. ജെ.ഡി.യു, എ.ഐ.ഡി.എം.കെ എന്നിവർ ബില്ലിനെ എതിർത്തിരുന്നു.
Discussion about this post