ഡൽഹി: ആഗസ്റ്റ് ഏഴിന് സഭാ സമ്മേളനം അവസാനിക്കുന്നത് വരെ കൃത്യമായി സഭയിൽ ഹാജരാകണമെന്ന് രാജ്യസഭാ അംഗങ്ങളോട് അപേക്ഷിച്ച് കോൺഗ്രസ്സ്. അംഗങ്ങൾ എല്ലാ ദിവസവും കൃത്യം പതിനൊന്ന് മണിക്ക് സഭയിലെത്തണമെന്ന് ആവശ്യപ്പെട്ട് വിപ്പ് നൽകിയിരിക്കുകയാണ് കോൺഗ്രസ്സ്.
ജൂലൈ 26ന് അവസാനിപ്പിക്കേണ്ടിയിരുന്ന സഭാ സമ്മേളനം ഓഗസ്റ്റ് ഏഴ് വരെ സർക്കാർ നീട്ടിയിരുന്നു. സുപ്രധാനമായ ഭരണ നിർവ്വഹണ തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയായിരുന്നു ഇത്.
മുത്തലാഖ് ബില്ലിലടക്കം പ്രതിപക്ഷത്തിന്റെ എതിർപ്പിനെ അവഗണിച്ച് വിജയം നേടാൻ ഭരണപക്ഷത്തിന് കഴിഞ്ഞത് അവർ കൃത്യമായി സഭയിലെത്തിയത് കൊണ്ടാണ്. ഈ സാഹചര്യത്തിലാണ് സഭയിൽ വരാതെ കറങ്ങി നടക്കരുതെന്ന് അംഗങ്ങൾക്ക് നിർദ്ദേശം നൽകാൻ കോൺഗ്രസ്സ് നിർബന്ധിതമായത്.
Discussion about this post