മുൻ എം പി സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ഒരുലക്ഷത്തി പതിനായിരം രൂപ ശമ്പളത്തിൽ സ്പെഷ്യൽ ലെയ്സൺ ഓഫീസറെ നിയമിച്ച സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിലെ സ്ഥാനപതിയായി നിയമിച്ചതിനു പിന്നാലെ സഖാവ് എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചു സർക്കാർ ഉത്തരവായി.’ ജയശങ്കർ പറയുന്നു.
‘ഹൈക്കോടതിയിൽ സർക്കാരിന്റെ കേസു നടത്താൻ അഡ്വക്കറ്റ് ജനറലുണ്ട്, അഡീഷണൽ ഏജിമാർ രണ്ടു പേരുണ്ട്, പ്രോസിക്യൂഷൻ ഡയക്ടർ ജനറലും അഡീഷണൽ ഡയറക്ടറുമുണ്ട്, കോടതിയ്ക്കകത്തും പോലീസ്‌അകമ്പടിയോടെ നീങ്ങുന്ന സ്റ്റേറ്റ് അറ്റോർണിയുണ്ട്. ഇതിനൊക്കെ പുറമേ സ്പെഷ്യലും വഷളും സീനിയറും ജൂനിയറുമായി നൂറിലധികം ഗവണ്മെന്റ് പ്ലീഡർമാർ വേറെയുമുണ്ട്.
എന്നിട്ടും പ്രധാന കേസുകൾ തോല്ക്കുന്നു. കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാൻ കഴിഞ്ഞില്ല.’ അഡ്വക്കേറ്റ് ജയശങ്കർ പരിഹസിക്കുന്നു.
‘ഇതിനൊക്കെ ഒരേയൊരു ഒറ്റമൂലി ഒരു വ്യവഹാര കാര്യസ്ഥനെ നിയമിക്കലാണ്. അങ്ങനെ വേലപ്പൻ സഖാവിൻ്റെ കാര്യം തീരുമാനമായി. സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല. വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം. ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ?
വേല, വേലപ്പനോട് വേണ്ടാ!’ ഇങ്ങനെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണരൂപം
https://www.facebook.com/AdvocateAJayashankar/posts/2183003375162710?__xts__[0]=68.ARDBzR7kxb4vJlflT7nUCPrTm_MuEMrYDnxt1cgsTlZhdtcbhMg9fVVHBArQmnlj07Y6Qi2VTP4xl9fYN3NggCu_5JnMGsci28SJlhwdwiFVLYD1aGbmvZu4MYEXR6EXyutIT0ZuAdSXVr9s1HhD98-lLGSQ41tTdOtBj_iChynfwVq77NXVAWcYGg9c3NXrT60saRHXusycKck4DTVI35MzOqr3cTg0Y9lw7Fwuzqc1h_QyGrIuzsR5v8eB7VZmGEr9MtxSf86W3QxZezN3eIRqvaVCdPluH9xH1I1qY0DOjsvlbS-WPQRpq18i6KE0Oho1HoH26gRiCliQScPztQ&__tn__=-R
Discussion about this post