വിവാദമായ പാർക്ക്- തടയണ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന പി വി അൻവർ എം എൽ എയെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വിശുദ്ധനാക്കാൻ ശ്രമിക്കുന്ന മുഖ്യധാരാ മാദ്ധ്യമങ്ങളെ കണക്കറ്റ് പരിഹസിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവാദകനായ രഞ്ജിത് ജി കാഞ്ഞിരത്തിൽ.
‘നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ..
ഏതൊരു പ്രകൃതി ദുരന്തവും നടക്കുമ്പോൾ അതിന്റെ മറവിൽ ചില ഒളിപ്പിക്കലുകൾ നടക്കാറുണ്ട്.
ആ നേരം വരെ അഭ്രപാളിയിൽ നിറഞ്ഞോടിയിരുന്ന രാഷ്ട്രീയ സിനിമകൾ മാഞ്ഞു പോകും.
കൂട്ടക്കരച്ചിലുകളും ആശ്വസിപ്പിക്കലും രക്ഷാപ്രവർത്തനവും രംഗപ്രവേശം ചെയ്യും.’ രഞ്ജിത്ത് കുറിക്കുന്നു.
‘ഏതാണ്ടതേ സമയം തന്നെ വെളുപ്പിക്കൽ എന്ന പ്രക്രിയ ആരംഭിക്കും ..
അത് കള്ളപ്പണം വെളുപ്പിക്കലാകാം
കള്ളന്മാരെ വെളുപ്പിക്കലാകാം ..
രാഷ്ട്രീയ കെട്ടുകാഴ്ചകളെ വെള്ളപൂശലാകാം …’ രഞ്ജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ തുടരുന്നു.
‘നോക്കൂ നിങ്ങൾ …
അൻവറിക്കായുടെ അപാദാനങ്ങൾ വാഴ്ത്തിപ്പാടുന്ന പോസ്റ്റുകൾ കറങ്ങിത്തുടങ്ങി…
അതെ സമയം, ഇവരാരും തന്നെ ജനപ്രിയതയുടെ ആൾ രൂപമായ ശശീന്ദ്രനെ പുകഴ്ത്തുന്നത് കാണാനുമില്ല …
ശശീന്ദ്രനെ കാണാതെയിവർ “അൻവർ നാമാ” രചിക്കുന്നത് കൃത്യമായ അജണ്ടയോടെയാണ്
ഓർക്കുക ശശീന്ദ്രനിൽ നിന്നും അൻവറിലേക്കുള്ള ദൂരം സിപിഎമ്മല്ല, കേരളം ,കേരളം നടന്നു തീർക്കേണ്ട ദുരിതമാണ് ,…
കരഞ്ഞു തീർക്കേണ്ട വിലാപമാണ്…
ഇത്തരത്തിലുള്ള വെളുപ്പിക്കലുകൾക്കെതിരെ നാം ഓരോരുത്തരും രംഗത്തു വരണം .’ അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
‘ഇപ്പോൾ ഇതൊന്നും എഴുതില്ലായിരുന്നു ..
പക്ഷെ മിണ്ടാതെയിരുന്നാൽ വെള്ളമിറങ്ങുമ്പോഴേക്കും അൻവർ ആൾദൈവമായിട്ടുണ്ടാകും.
കൊണ്ടോട്ടി നേർച്ചകൂടുന്നതിനേക്കാൾ പുണ്യം അൻവറിന്റെ പ്രകൃതിവിരുദ്ധപാർക്ക് സന്ദർശിച്ചാൽ ലഭിക്കും എന്ന നറേറ്റിവ് ഹിറ്റാകും .
അല്ലങ്കിലിവർ ഹിറ്റാക്കും
അത് സമ്മതിക്കാൻ പാടില്ല.’ എന്ന് അനുബന്ധമായും രഞ്ജിത്ത് ചേർക്കുന്നു.
അഴിമതിക്കാരെ മഹത്വവത്കരിക്കാൻ പ്രളയം ഒരവസരമാക്കുന്ന മാദ്ധ്യമങ്ങളെയും ഇടത് ചിന്തകന്മാരെയും സ്തുതിപാഠകരെയും കണക്കറ്റ് പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
https://www.facebook.com/photo.php?fbid=10214988671294272&set=gm.977044052630862&type=3&theater&ifg=1
Discussion about this post