ബ്രിട്ടീഷ് രാജകുടുംബാംഗവും ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും ആദ്യത്തെ ഗവർണർ ജനറലുമായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിനെക്കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ ബ്രിട്ടനിൽ വിവരാവകാശരേഖകൾ വഴി പുറത്തായി.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ് ബി ഐയുടെ രഹസ്യരേഖകളാണ് കാലാവധി കഴിഞ്ഞപ്പോൾ പുറത്തായത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ കുടൂംബസുഹൃത്തുമായിരുന്നു മൗണ്ട് ബാറ്റൺ. മാത്രമല്ല മൗണ്ട്ബാറ്റൺ പ്രഭുവിന്റെ ഭാര്യ എഡ്വീന നെഹ്രുവിന്റെ അടുത്ത സുഹൃത്തെന്ന പേരിൽ പ്രശസ്തയുമാണ്.
ചെറിയ ആൺകുട്ടികളേ ലൈംഗികമായി ക്രൂരമായ പീഡനത്തിനു വിധേയനാക്കുന്ന സ്വഭാവമുള്ളയാളായിരുന്നു മൗണ്ട്ബാറ്റൻ എന്നാണ് വിവരാവകാശരേഖകൾ വഴി പുറത്തായ എഫ് ബി ഐ രേഖകൾ സൂചിപ്പിയ്ക്കുന്നത്. സ്വവർഗ്ഗലൈംഗികതയിൽ താൽപ്പര്യമുണ്ടായിരുന്ന മൗണ്ട് ബാറ്റൺ അതിനായി ആൺവേശ്യാലയങ്ങൾ സന്ദർശിച്ചിരുന്നുവെന്നും ചെറിയ കുട്ടികളേപ്പോലും ലൈംഗികപീഡനത്തിനു വിധേയമാക്കുന്ന യാതൊരു ധാർമ്മികതയുമില്ലാത്ത ജീവിതമായിരുന്നു നയിച്ചിരുന്നതെന്നുമാണ് അമേരിക്കൻ അന്വേഷണ ഏജൻസിയുടെ രഹസ്യഫയലിൽ ഉള്ളത്.
ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്നതുകൊണ്ട് രണ്ടാം ലോകമഹായുദ്ധകാലത്ത് അലൈഡ് സേനാവിഭാഗങ്ങളുടെ തെക്കുകിഴക്കനേഷ്യൻ സുപ്രീം കമാൻഡർ ആയി നിയമിതനായ മൗണ്ട്ബാറ്റൺ അങ്ങനെ ആ ഭാഗത്ത് വിന്യസിച്ചിരുന്ന അമേരിക്കൻ സേനയുടേയും കമാൻഡറായി വന്നപ്പോഴാണ് എഫ് ബി ഐ ഇത്തരം ഒരന്വേഷണം നടത്തിയത്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉന്നതരുൾപ്പെടെ മൗണ്ട്ബാറ്റണെപ്പറ്റി ഇത്തരം വിവരങ്ങൾ എഫ് ബി ഐയ്ക്ക് നൽകിയിരുന്നു. ഈ വിവരങ്ങൾ ബ്രിട്ടീഷ് ഗവണ്മെന്റിന് കൈമാറിയിരുന്നെന്നും എഫ് ബി ഐ രേഖകൾ സൂചിപ്പിയ്ക്കുന്നു. മൌണ്ട്ബാറ്റണ്റ്റെ ഡ്രൈവർ, വീട്ടുജോലിക്കാർ, ബന്ധുക്കൾ, കൂടെ ജോലിചെയ്തിരുന്നവർ എന്നിങ്ങനെ അനേകമാൾക്കാരുടെ മൊഴികളാണ് എഫ് ബി ഐ ശേഖരിച്ചത്.
സ്വാതന്ത്ര്യലബ്ധിയുടെ സമയത്തും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നയരൂപീകരണത്തിൽപ്പോലും കൈകടത്തിയിരുന്ന മൗണ്ട്ബാറ്റന്റെയും പണ്ഡിറ്റ് നെഹ്രുവിന്റെ സുഹൃത്തായിരുന്ന ഭാര്യ എഡ്വീന മൗണ്ട്ബാറ്റന്റേയും അവിഹിത ഇടപെടലുകളാണ് വിഭജനസമയത്ത് കോടിക്കണക്കിനു ജനങ്ങളുടെ കൊലയ്ക്കും കൊള്ളയ്ക്കും വഴിതെളിച്ചതും ഇന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്ക് ഏറ്റവും വലിയ വിലങ്ങുതടിയായതും.
അസന്മാർഗിയും കൊച്ചുകുട്ടികളോട് പോലും ക്രൂരമായ പീഡനം നടത്തുന്നവനുമായ മൗണ്ട് ബാറ്റനെ ഒരു രീതിയിലുമുള്ള ചുമതലകൾ ഏൽപ്പിക്കാൻ കൊള്ളുന്നവനല്ല എന്നാണ് അമേരിക്കൻ ഏജൻസിയുടെ കണ്ടെത്തലിൽ പറഞ്ഞിരിയ്ക്കുന്നത്.
ഇന്ത്യയെ വിഭജിച്ചതുപൊലെ അയർലൻഡിനേയും വിഭജിച്ച് രണ്ടാക്കി ഒരുഭാഗം ബ്രിട്ടീഷ് കൈയ്യിലാക്കാൻ ചുക്കാൻ പിടിച്ച മൗണ്ട്ബാറ്റനെ ഐറിഷ് റിപ്പബ്ലിക്കൻ ആർമി 1979ൽ ബോംബ് വച്ചു വധിയ്ക്കുകയായിരുന്നു.
ബ്രിട്ടീഷ് ചരിത്രകാരനായ ആൻഡ്രൂ ലോണിയാണ് ഈ വിവരങ്ങൾ വിവരാവകാശരേഖകൾ വഴി ചികഞ്ഞെടുത്തത്. ആൻഡ്രൂ ലോണി ഈ വിവരങ്ങളുപയോഗിച്ച് ദ മൗണ്ട്ബാറ്റണ്സ് എന്നൊരു പുസ്തകവും എഴുതുന്നുണ്ട്.
Discussion about this post