വിവാദ പ്രാസംഗികൻ സാക്കിർ നായിക്കിന്റെ പരസ്യ പ്രസംഗങ്ങൾ വിലക്കി മലേഷ്യ. ക്ഷമാപണം നടത്തിയെങ്കിലും പരസ്യ പ്രസംഗം വിലക്കി. സാമുദായിക സംഘർഷങ്ങൾക്ക് കാരണമാകുന്ന വിവാദ പ്രസംഗങ്ങൾ നടത്തിയതിനാണ് ഇസ്ലാമിക് മത പ്രഭാഷകൻ കൂടിയായ സാക്കിർ നായിക്കിന് വിലക്ക്. ചൊവ്വാഴ്ച ഹിന്ദുക്കളെയും ചൈനീസ് വംശജരെയും പരാമർശിച്ച് നടത്തിയ പ്രസംഗത്തിന് സാക്കിർ ക്ഷമ ചോദിച്ചു.
താൻ വംശീയ വാദിയല്ലെന്നും സാക്കിർ അവകാശപ്പെട്ടു. എന്നാൽ മലേഷ്യയിൽ ഒരിടത്തും പരസ്യ പ്രസംഗം നടത്തരുതെന്ന് മലേഷ്യൻ പോലീസ് മുന്നറിയിപ്പ് നൽകി. ‘രാജ്യത്തെ പഴയ അതിഥികൾ ആയതിനാൽ മലേഷ്യൻ ചൈനക്കാരോട് തിരിച്ചു പോകാൻ ‘നായിക് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസംഗത്തിന്റെ പേരിൽ നായിക്കിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നു വന്നത്. മലേഷ്യയിലെ ഹിന്ദുക്കളെ ഇന്ത്യയിലെ മുസ്ലീങ്ങളുമായി താരതമ്യപ്പെടുത്തി സംസാരിച്ചിരുന്നു. മലേഷ്യയിലെ ഹിന്ദുക്കൾ ഇന്ത്യയിലെ മുസ്ലീങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ 100 ശതമാനത്തിലധികം അവകാശങ്ങൾ നേടിയുണ്ടെന്നു നായിക് പറഞ്ഞു. പ്രസംഗ തുടർന്നാൽ മലേഷ്യയിൽ നിന്ന് പുറത്താക്കുമെന്ന് പ്രധാനമന്ത്രിയും മുന്നറിയിപ്പ് നൽകി. മലേഷ്യയിലെ മലേകയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ ക്ഷമാപണം നടത്തി. “എന്റെ പ്രസംഗം കാരണം വേദന അനുഭവിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. നിങ്ങളിൽ ആരെയും മോശമാക്കാൻ ഞാൻ ആഗ്രഹിച്ചില്ലെന്നും” സാക്കിർ പറഞ്ഞു.
ക്ഷമാപണത്തിന് പിന്നാലെ രാജ്യത്ത് പരസ്യ പ്രസംഗങ്ങൾ നടത്തുന്നതിൽ നിന്ന് നായിക്കിനെ വിലക്കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥതികരീച്ചു. “ദേശീയ സുരക്ഷയ്ക്കും, വംശീയ ഐക്യം കാത്ത് സൂക്ഷിക്കുന്നതിനുമാണ് ഇത്തരത്തിലൊരു നടപടിയെന്നും “പോലീസ് പറഞ്ഞു. സാക്കിർ വിവാദ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിക്കുകയാണെന്ന വാദം മലേഷ്യയിലും ശക്തമാവുകയാണ്. സാമൂഹ്യ ഐക്യത്തിന് വിഘാതം സൃഷ്ടിക്കുന്നതും സാമുദായിക സംഘർഷങ്ങൾക്ക് കാരണമാകുന്ന പ്രസംഗങ്ങളാണ് ഇയാൾ നടത്തുന്നതെന്ന് ആരോപിച്ച് മലേഷ്യയിലെ പ്രമുഖ നേതാക്കൾ രംഗത്ത് വന്നിരുന്നു.
Discussion about this post