ഫ്രാൻസിലെ ബിയാരിറ്റ്‌സിൽ നടക്കുന്ന ജി-7 ഉച്ചക്കോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തും. കശ്മീരിനെ കുറിച്ചും, മനുഷ്യാവകശാ പ്രശ്‌നത്തെ കുറിച്ചും ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട് .
കശ്മീരിനെ ചൊല്ലി ഇന്ത്യയും, പാക്കിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളെ കുറിച്ച് പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്യുമെന്ന് യു.എസ് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രാദേശിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിലെ നിലാപടുകളും,കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും സംബന്ധിച്ച് മോദിയുടെ കാഴ്ചപ്പാടുകൾ അദ്ദേഹത്തിൽ നിന്ന് നേരിട്ട് കേൾക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും, നരേന്ദ്രമോദിയോടും ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ഉഭയകക്ഷി പ്രശ്‌നമാണ് കശ്മീർ എന്ന് ട്രംപ് പറഞ്ഞിരുന്നു.പിന്നീട് ഇമ്രാൻ ഖാന്റെ അഭ്യർത്ഥനയിൽ വീണ്ടും നിലപാട് മാറ്റുകയായിരുന്നു. വിഷയത്തിൽ വീണ്ടും മധ്യസ്ഥത വഹിക്കാമെന്ന് പറഞ്ഞ് ട്രംപ് രംഗത്തെത്തി.ജമ്മു കശ്മീർ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ ആവർത്തിച്ചു.
Discussion about this post