ന്യൂയോർക്ക്: ചൈനയിലും പാകിസ്ഥാനിലും മതന്യൂനപക്ഷങ്ങൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായി അമേരിക്ക. പാകിസ്ഥാനിലെ ഹൈന്ദവരെയും സിക്കുകാരെയും ബുദ്ധ- ജൈന വിഭാഗങ്ങളെയും ക്രൈസ്തവരെയും സർക്കാരും ഭീകരരും ഒരേ പോലെ പീഡിപ്പിക്കുന്നതായും അമേരിക്ക വ്യക്തമാക്കി.
ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ വ്യാഴാഴ്ച ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ അമേരിക്കൻ പ്രതിനിധി സാമുവൽ ബ്രൗൺ ബാക്കാണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ‘പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ പീഡനങ്ങൾ തുടരുകയാണ്. പ്രത്യേക നിയമങ്ങളിലൂടെയും നയങ്ങളിലൂടെയും സർക്കാരും ഭീകരരും അത് തുടരുകയാണ്. ഹൈന്ദവരും ബുദ്ധമതക്കാരും കടുത്ത പീഡനങ്ങൾക്കാണ് ഇരയാകുന്നത്.’ പ്രത്യേക യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ചൈനയെപ്പോലെ പുരോഗമനവാദം പറയുന്ന രാജ്യങ്ങളിലും സ്ഥിതി മറിച്ചല്ല. അവിടെയും സമാനമായ സാഹചര്യങ്ങളാണ് മതന്യൂനപക്ഷങ്ങൾ അനുഭവിക്കുന്നത്. ബ്രൗൺബാക്ക് കൂട്ടിച്ചേർത്തു.
മതസ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും അംഗീകരിക്കപ്പെടേണ്ടതാണെന്നും അതിൽ അനാവശ്യമായി കൈ കടത്തുന്നത് പരിഷ്കൃത രാജ്യങ്ങൾക്ക് ചേർന്നതല്ലെന്നും അമേരിക്കൻ പ്രതിനിധി ആവശ്യപ്പെട്ടു.
Discussion about this post