ലക്ഷർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജാഗ്രത തുടരുന്നു. ഭീകരർക്ക് സഹായം നൽകിയ തൃശ്ശൂർ സ്വദേശിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. വേളാങ്കണ്ണി ഉൾപ്പടെയുളള ആരാധനലായങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
റെയിൽവെ സ്റ്റേഷനുകൾ,സ്കൂളുകൾ,ബസ് സ്റ്റാന്റുകൾ തുടങ്ങി ആളുകൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന
നടത്തുന്നത് തുടരുകയാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കോയമ്പത്തൂരിൽ മാത്രം 2000 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചു. ഭീരകരർക്ക് യാത്ര ചെയ്യാനുളള സഹായം ഉൾപ്പടെ ഉളള സഹായങ്ങൾ നൽകിയത് തൃശ്ശൂർ സ്വദേശിയാണ്.
Discussion about this post