ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന്റെ അമിതാവകാശങ്ങള്‍ നിര്‍ത്തലാക്കിയ നിയമം പാര്‍ലമെന്റ് പാസ്സാക്കിയ ആഗസ്റ്റ് പതിനഞ്ചിനു ശേഷം ആദ്യമായി ജമ്മു കാശ്മീരില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ജമ്മു കാശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരായ സര്‍പഞ്ചുമാരാണ് അമിത്ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്.
കാശ്മീര്‍ താഴ്വരയില് ഭീകരവാദികളും പാകിസ്ഥാനും പ്രചരിപ്പിയ്ക്കുന്ന നുണകളെക്കുറിച്ച് സര്പചുമാര് അമിത്ഷായെ അറിയിച്ചു. കാശ്മീരിലെ ഭൂമിയെല്ലാം ഉടമസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്തുകൊണ്ടുപോകും എന്നതാണ് അതിലൊന്ന്.
370ാംം അനുച്ഛേദപ്രകാരം താഴ്വരയില് പുറത്തുനിന്നുള്ള ആര്‍ക്കും വസ്തുവാങ്ങാനോ വില്‍ക്കാനോ സാദ്ധ്യമാകാത്തതിനാല്‍ വികസനസാദ്ധ്യതകള്‍ ഇല്ലാതാവുന്നു എന്ന അമിത്ഷായുടെ പ്രസംഗം വളച്ചൊടിച്ചാണ് ഈ നുണ ഭീകരരും പാകിസ്ഥാന് ഏജന്റുമാരും ചേര്‍ന്ന് പ്രചരിപ്പിക്കുന്നത്. എന്നാല്‍ ആരുടേയും ഒരു ഭൂമിയും സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്നും സര്‍ക്കാരിന്റെ പക്കലുള്ള ഭൂമിയിലായിരിയ്ക്കും ആശുപത്രികളും വ്യവസായങ്ങളുമൊക്കെ നിര്മ്മിയ്ക്കുകയെന്നും അമിത്ഷാ സര്‍പഞ്ചുമാരോട് പറഞ്ഞു.
ഇന്റര്‍മെറ്റ് ഉള്‍പ്പെടെയുള്ള വാര്‍ത്താവിനിമയസംവിധാനങ്ങള്‍ അടുത്ത ഇരുപത്തഞ്ച് ദിവസത്തിനകം കാശ്മീരില്‍ പുനഃസ്ഥാപിയ്ക്കുമെന്ന് അമിത്ഷാ അറിയിച്ചു. മെരിറ്റ് അടിസ്ഥാനത്തില്‍ ഓരോ ഗ്രാമത്തില്‍ നിന്നും മിടുക്കരായ അഞ്ചുപേര്‍ക്ക് ഗവണ്മെന്റുദ്യോഗം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ജനങ്ങളുടെ ആശങ്കകള്‍ സര്‍പഞ്ചുമാര്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു. ജനങ്ങള്‍ക്ക് പേടിയുണ്ടെന്നും ഭീകരരെ പേടിച്ചാണ് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതെന്നും അവര്‍ പറഞ്ഞു. സമാധാനമുണ്ടാകുമെന്ന് ഉറപ്പുണ്ടായാല്‍ ജനജീവിതം വീണ്ടും സാധാരണനിലയിലാകും. ഇപ്പോള്‍ത്തന്നെ വൈകീട്ട് കടക്കാര് കച്ചവടം നടത്താറുണ്ട്.
കഴിഞ്ഞവര്‍ഷം തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ഇവരില്‍ പലരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് പോയിട്ടില്ല. ഉദാഹരണമായി പുല്‍വാമയിലെ സര്‍പഞ്ച് നിസ്സാര്‍ അഹമ്മദ് ഭട്ട് ഇപ്പോള്‍ സുരക്ഷാവലയത്തില്‍ ശ്രീനഗറിലാണ് താമസം. വീട്ടില്‍പ്പോയാല്‍ ഭീകരവാദികള്‍ അദ്ദേഹത്തെ വധിച്ചേക്കും എന്ന ഭയത്തിലാണിത്. ഇത് മാറി തങ്ങള്‍ക്ക് ഭയമില്ലാതെ ജീവിയ്ക്കാന്‍ വേണ്ട സൌകര്യങ്ങളൊരുക്കണമെന്നും സമാധാനപരമായ ജിവിതം സാദ്ധ്യമാക്കണമെന്നും സര്പചുമാര് ആഭ്യന്തരമന്ത്രിയോട് പറഞ്ഞു.
അധികാരം കൈയ്യാളുന്ന പ്രമുഖകുടുംബങ്ങളെയൊക്കെ ഉള്‍ക്കൊള്ളിക്കാതെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സംസാരിക്കുകയും അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരങ്ങള്‍ നല്‍കുകയും ചെയ്ത ആഭ്യന്തരമന്ത്രി ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിയ്ക്കുന്ന നീക്കമാണ് നടത്തിയതെന്നാണ് വിലയിരുത്തല്‍
Discussion about this post