മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഭാഗമായി രാജ്യമൊട്ടാകെയുള്ള നൂറ് കണക്കിന് തടവുപുള്ളികളെ ജയിലിൽ നിന്ന് വിട്ടയക്കും. ഏതാണ്ട് 600 ഓളം പേരെ വിട്ടയക്കാനാണ് ഇപ്പോഴത്തെ തീരുമാനം.എന്നാൽ അന്തിമ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിടുക.സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയത്.
തങ്ങളുടെ ശിക്ഷാ കാലാവധിയിൽ പാതിയും പൂർത്തിയാക്കിയ, സ്ത്രീ തടവുകാരിൽ 55 വയസ് പിന്നിട്ടവരെയും, പുരുഷ തടവുകാരിൽ 60 വയസ് പിന്നിട്ടവരെയും വിട്ടയക്കും. .ശിക്ഷ കാലാവധിയുടെ പാതി പിന്നിട്ട, 55 വയസ് കഴിഞ്ഞ, ട്രാൻസ്ജെന്റർ കുറ്റവാളികളെയും 70 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവരെയും വിട്ടയക്കും.
അതേസമയം വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവർ, വധശിക്ഷയിൽ ഇളവ് ലഭിച്ച് ജീവപര്യന്തം തടവിൽ കഴിയുന്നവർ, മാനഭംഗം, സ്ത്രീധനക്കൊല, മനുഷ്യക്കടത്ത് എന്നീ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇളവു ലഭിക്കില്ല. പോട്ട, ടാഡ, പോക്സോ, യുഎപിഎ, എഫ്ഐസിഎൻ, കള്ളപ്പണം വെളുപ്പിക്കൽ, ഫെമ, എൻഡിപിഎസ്, അഴിമതി നിരോധന നിയമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കും ഇളവ് ബാധകമല്ല.
Discussion about this post