ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിൻ ‘വന്ദേ ഭാരത്'(ട്രെയിന്18) പരീക്ഷണ ഓട്ടം വിജയകരം. ഒക്ടോബർ മൂന്നുമുതൽ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവെ അധികൃതർ അറിയിച്ചു. ഡൽഹി-ശ്രീ വൈഷ്‌ണോദേവി കത്ര റൂട്ടിലാണ് ട്രെയിൻ സർവ്വീസ് നടത്തുക. സാധാരണ ട്രെയിനുകൾ ഈ റൂട്ടിൽ 12 മണിക്കൂർ സമയമെടുക്കുമ്പോൾ വന്ദേഭാരത് എട്ടുമണിക്കൂർ കൊണ്ട് ലക്ഷ്യത്തിലെത്തും.
മണിക്കൂറിൽ 160 കിലോമീറ്ററാണ് അനുവദനീയമായ വേഗത. ട്രെയിനിന് മണിക്കൂറില് 180 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. റൂട്ടിൽ പരമാവധി 130 കിലോമീറ്റർ വേഗതയിൽ മാത്രമാണ് ട്രെയിൻ ഓടിക്കുക. 16 കോച്ചുകളാണ് ഉള്ളത്. ഭിന്നശേഷി സൗഹൃദമായിട്ടാണ് കോച്ചുകളുടെ നിർമ്മാണം. ആധുനിക രീതിയിലാണ് കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. ഓരോ കോച്ചിലും സിസിടിവി ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post