ശബരിമലയിൽ ആത്യന്തികമായി വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ. സുപ്രീം കോടതിയുടെ പരിഗണനയിലാണ് നിലവിൽ ശബരിമല വിഷയമെന്നും സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും വിഷയത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിർമ്മാണം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ. സമയമെടുത്താലും വിശ്വാസ താൽപര്യം സംരക്ഷിക്കും. ശബരിമല യുവതീപ്രവേശന വിഷയം സങ്കീർണമാണ്. സുപ്രീം കോടതിയുടെ അന്തിമവിധിക്ക് ശേഷമാകും നിയമനിർമാണം പരിഗണിക്കുക. കശ്മീരിൽ അനുച്ഛേദം 370 റദ്ദാക്കാൻ ഏഴ് പതിറ്റാണ്ട് കാത്തിരുന്നു.
കേരളത്തിലെ ഇടതു വലതു മുന്നണികൾക്കെതിരെയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആഞ്ഞടിച്ചു. കേരളത്തിൽ നടക്കുന്നത് ഇരുമുന്നണികളുടെയും കൂട്ടുകച്ചവടമാണ്.കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും ഗൗഡ കുറ്റപ്പെടുത്തി.
ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്ന് നേരത്തെയും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിരുന്നു.
Discussion about this post