ദുർഗ്ഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് എംപി നുസ്രത്ത് ജഹാനെതിരെ ഫത് വ പുറപ്പെടുവിച്ച് മുസ്ലീം പുരോഹിതന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ സോഷ്യൽ മോഡിയിൽ ട്രോളുകൾ നിറയുകയാണ്. നിരവധി പേർ നുസ്രത്തിനെ പിന്തുണച്ച് രംഗത്തെത്തി.
വിഷയത്തിൽ മുസ്ലീം പുരോഹിതന്മാർക്കെതിരെ ആഞ്ഞടിച്ച് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രിനും രംഗത്തെത്തി. പുരോഹിതന്റെ ട്വീറ്റിന് മറുപടിയായി നിരവധി ചോദ്യങ്ങൾ തസ്ലീമ ഉന്നയിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിജാബ് ധരിച്ചതിനെയും തസ്ലീമ എതിർത്തു. ഒരു മുസ്ലീമല്ലാത്ത മമത ബാനർജി ഹിജാബ് ധരിക്കുമ്പോൾ മൗലാന സന്തുഷ്ടനാണെന്നും എന്നാൽ ഒരു മുസ്ലീം നുസ്രത്ത് പൂജയിൽ ചേരുമ്പോൾ അവർക്ക് പ്രശ്‌ന്ങ്ങളുണ്ടെന്നും തസ്ലീമ പറഞ്ഞു. മുഖ്യമന്ത്രി ഹിജാബ് ധരിച്ച് അല്ലാഹുവിനെ ആരാധിച്ചതിൽ സന്തുഷ്ടരായ മുസ്ലീം മതനേതാക്കൾ അതിനെ മതേതര നടപടിയെന്നാണ് പറഞ്ഞത്്.
എന്നാൽ ഒരു ഹിന്ദുഇതര നസ്രത്ത് പൂജയിൽ പങ്കെടുക്കുകയും, ഒരു ഹിന്ദുവിനെ പോലെ നൃത്തം ചെയ്യുകയും ചെയ്യുമ്പോൾ പ്രശ്‌നങ്ങളുണ്ടെന്നും തസ്ലീമ നസ്രിൻ ആരോപിച്ചു. അടുത്തിടെ ഹിന്ദു ആചാരങ്ങൾക്കനുസൃതമായി നുസ്രത്ത് ജഹാൻ വ്യവസായി നിഖിൽ ജെയിനെ വിവാഹം കഴിച്ചിരുന്നു. നുസ്രത്ത് ഭർത്താവിനൊപ്പം ദുർഗ്ഗാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തു. നവരാത്രി സമയത്ത് എംപി നുസ്രത്ത് ജഹാൻ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന തന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Discussion about this post