ഗുവാഹത്തിയിലെ ഷോപ്പിംഗ് മാളിന് പുറത്ത് ഗ്രാനേഡ് ആക്രമണം നടത്തിയ കേസിൽ എട്ട് ഉൽഫ ( ഇൻഡിപെന്റഡന്റ്) അംഗങ്ങൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.
ഗുവാഹത്തിയിലെ സെൻട്രൽ മാളിന് അടുത്തുളള ആർജി ബറുവ റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരെയും പ്രതികൾ ലക്ഷ്യം വച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. എൻഐഎ അഞ്ച് മാസത്തോളമായി കേസ് അന്വേഷിക്കുകയായിരുന്നു. പ്രധാനപ്രതി പപ്പു കൊച്ച ബൊക്കേലിയൽ ഉൽഫ (ഐ) തീവ്രവാദിയാണെന്നും, ഇയാളാണ് ഗ്രാനേഡ് വലിച്ചെറിഞ്ഞതെന്നും തെളിഞ്ഞിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനങ്ങൾക്കുളള ഗൂഡാലോചനയിൽ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ക്രിമിനൽ ഗൂഡാലോചന, ഭീകര പ്രവർത്തനങ്ങൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുക, ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുക, ആയുധങ്ങളും ,സ്‌ഫോടക വസ്തുക്കളും അനധികൃതമായി കൈവശം വയ്ക്കുക, ഉൽഫ (ഐ) തീവ്രവാദികൾക്ക് പിന്തുണ നൽകുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.
Discussion about this post