ഡൽഹി: ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റ ദിനത്തെ ചരിത്ര ദിനമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഡിഎസിനെ നിയമിക്കണമെന്ന രാജ്യത്തിന്റെ ദീര്‍ഘ നാളത്തെ ആവശ്യമാണ് ഇന്ന് നടപ്പിലായത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ നിമിഷം ചരിത്രവും ചരിത്രപരവുമാണെന്ന് അമിത് ഷാ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സേനകളിലൊന്നായി മാറാനുള്ള രാജ്യത്തിന്റെ തീരുമാനത്തെ ഒന്നു കൂടി ദൃഢപ്പെടുകയാണ് ഇതിലൂടെ സാധ്യമായതെന്നും അമിത് ഷാ സൂചിപ്പിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതിയ സേനാ മേധാവിയുടെ നേതൃത്വത്തില്‍ മൂന്നു സേനകളേയും സംയുക്തമായി ഒരു ടീമായി പ്രവര്‍ത്തിക്കാന്‍ ബിപിന്‍ റാവത്തിന് സാധിക്കട്ടെയെന്നും അമിത് ഷാ ആശംസിച്ചു.
മൂന്നുസേനാമേധാവികളുമുള്‍പ്പെട്ട ചീഫ്‌സ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് കമ്മിറ്റിയുടെ സ്ഥിരം അധ്യക്ഷനായാണ് ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റത്. സ്ഥിരം അധ്യക്ഷപദവി ആദ്യമായാണ് നല്‍കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സംയുക്ത സൈനിക മേധാവിയുടെ ചുമതല നിശ്ചയിച്ചത്.
Discussion about this post