തിരുവനന്തപുരം: ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് വേറെ ആരും കൊണ്ടുപോകണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ നേതാവ് കാനം രാജേന്ദ്രൻ. ഇതൊക്കെ കേരളത്തിലെ എല്ലാവർക്കും അറിയാം. ചരിത്രം വായിച്ച് പഠിക്കുന്നതാണ് നല്ലതെന്നും കാനം പറഞ്ഞു.
ചരിത്രത്തിൽ അർഹരായവർക്ക് ഉചിതമായ സ്ഥാനം നൽകണം. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുത്. അത് പാഴ് ശ്രമം മാത്രമാണെന്നും കാനം വ്യക്തമാക്കി.
നേരത്തെ, തന്റെ പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി അച്യുത മേനോനെ പരാമര്‍ശിക്കാതിരുന്നതില്‍ സിപിഐ നേതാക്കള്‍ പരസ്യ പ്രതിഷേധം അറിയിച്ചതിനെതിരെ മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു. മഹാപരാധം സംഭവിച്ചെന്ന മട്ടിലാണ് വിമര്‍ശിക്കുന്നവര്‍ സംസാരിക്കുന്നതെന്നും ഇവര്‍ക്ക് ചരിത്രം അറിയില്ലെന്നുമായിരുന്നു പിണറായിയുടെ വിമര്‍ശനം.
ചിലരെ ആക്ഷേപിക്കാന്‍ നിന്നില്ല എന്നത് ശരിയാണ്. കാര്‍ഷിക ബന്ധ ബില്ലിനെ തകര്‍ക്കാന്‍ കൂട്ടു നിന്നവരുടെ പേരെടുത്തു താന്‍ പറയാന്‍ നിന്നില്ല. സര്‍ക്കാര്‍ ചെയ്തത് പറഞ്ഞു. മിച്ച ഭൂമി ഇല്ലാതായത് അങ്ങനെയാണെന്നും മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞിരുന്നു. ഇതിനെല്ലാമെതിരെയാണ് കാനം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post