ഡല്‍ഹി: എയര്‍ ഇന്ത്യ അഴിമതികേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കുരുക്കഴിയും മുന്‍പേ മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായിരിക്കുന്നത്.
ആറ് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടതായാണ് വിവരം. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് ചിദംബരത്തെ ചോദ്യം ചെയ്തതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചിദംബരത്തിന്റെ പ്രസ്താവനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍.
2005-ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 70,000 കോടി രൂപയുടെ എയര്‍ ഇന്ത്യ അഴിമതി നടന്നത്. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍സൈന്‍സും 111 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന് നിര്‍മ്മതാക്കാളായ ബോയിംഗ്, എയര്‍ ബസ് എന്നീ കമ്പനികള്‍ക്ക് നല്‍കിയ കരാറിന്റെ മറവിലാണ് അഴിമതി നടന്നത്. കേസില്‍ 2017-ല്‍ സിബിഐ അന്വേഷണവും, 2018 മെയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ആരംഭിച്ചു.
ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറുമാസത്തെ ജയിൽവാസം കഴിഞ്ഞ് കഴിഞ്ഞ മാസമാണ് തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
Discussion about this post