നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിൽ രണ്ടുപേരുടെ തിരുത്തൽ ഹർജി സുപ്രീംകോടതി ജനുവരി പതിനാലിന് പരിഗണിക്കും. നാലു പ്രതികളിൽ രണ്ടു പേരായ വിനയ് ശർമ മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികളാണ് സുപ്രീം കോടതി പരിഗണനയ്ക്കെടുക്കുന്നത്.
എൻ.വി.രമണ, അരുൺ മിശ്ര, ആർ.എഫ്.നരിമാൻ, ആർ.ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. തിരുത്തൽ ഹർജി കോടതി തള്ളിയാൽ പിന്നെ, രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കുക മാത്രമാണ് പ്രതികൾക്ക് മുന്നിലുള്ള ഏക മാർഗ്ഗം.
Discussion about this post