ബെംഗളൂരൂ: കളിയിക്കാവിളയിലെ ചെക് പോസ്റ്റിൽ തമിഴ് നാട് എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനും അൽ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബെംഗളൂരൂവിൽ അറസ്റ്റിലായി. ഇയാളെ ബെംഗളൂരൂ പൊലീസാണ് അറസ്റ്റ് ചെയ്തത്. മെഹബൂബ് പാഷയോടൊപ്പം മൂന്നു കൂട്ടാളികളും പിടിയിലായി.
കൂട്ടാളികളായ ജബീബുള്ളയും മൻസൂറും അജ്മത്തുള്ളയും പിടിയിലായി. പതിനേഴംഗ സംഘത്തിൽ പെട്ടവരാണ് പിടിയിലായത്.
കളിയിക്കാവിളയില്‍ തമിഴ്‌നാട് എഎസ്‌ഐയെ വെടിവച്ച് കൊന്നത് നിരോധിത തീവ്രവാദസംഘടനയായ അല്‍ ഉമ്മയിലെ പ്രവര്‍ത്തകരാണെന്നു തെളിഞ്ഞിരുന്നു. ബംഗളൂരുവില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയ്ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയത് ഇജാസ് എന്ന് വ്യക്തമായിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് പിടിയിലായ അല്‍ ഉമ്മ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന ഇജാസ് പാഷ, അനീസ്, സഹീദ്, ഇമ്രാന്‍ ഖാന്‍, സലിം ഖാന്‍ എന്നിവരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്ത് വരികയാണ്.
കൊല നടത്തിയെന്ന് കരുതുന്ന തൗഫീക്കും അബ്ദുള്‍ സലീമും ചെന്നൈ കേന്ദ്രീകരിച്ച് തമിഴ്‌നാട് നാഷ്ണല്‍ ലീഗിനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളും തമിഴ്‌നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനത്തിലും, കൊല്ലം കളകട്രേറ്റ് സ്‌ഫോടനത്തിലും അല്‍ ഉലമയ്ക്ക് ബന്ധമുണ്ടെന്നാണ് നിഗമനം. ബെംഗളൂരുവിന് പുറമേ ദല്‍ഹി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്. അതേസമയം എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു.
Discussion about this post