ദശാബ്ദങ്ങൾക്കു മുൻപ് ചെയ്ത ഇന്ത്യാ-പാകിസ്ഥാൻ വിഭജനമെന്ന മഹാപാപത്തിനു പരിഹാരമാണ് ഇപ്പോൾ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31 ന് മുമ്പ് അഭയം ചോദിച്ച് ഇന്ത്യയിലെത്തിയ അമുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനുള്ള പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ഒരുപാട് വൈകിയാണ്, യഥാർത്ഥത്തിൽ ഈ നിയമം 70 വർഷം മുമ്പ് പാസാക്കേണ്ടതായിരുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രതാപ് സാരംഗി അഭിപ്രായപ്പെട്ടു.
“നമ്മുടെ പൂർവ്വികരിൽപ്പെട്ട ചുരുക്കം ചില നേതാക്കൾ ചെയ്ത മഹാപാപത്തിന് പ്രായശ്ചിത്തം ചെയ്യാനുള്ള മാർഗമാണ് ഈ നിയമം. വിഭജനത്തിന്റെ പാപത്തിന് പ്രായശ്ചിത്തമാണ്. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കണം. കോൺഗ്രസ് പാപം ചെയ്തു, നമ്മൾ ഇപ്പോഴതിന് പ്രായശ്ചിത്തം ചെയ്യുകയാണ്, ” എന്നും കേന്ദ്രമന്ത്രി പ്രതാപ് സാരംഗി കൂട്ടിച്ചേർത്തു.











