മാല്‍ദ: പശ്ചിമബംഗാളിൽ രണ്ടു ബംഗ്ലാദേശി കന്നുകാലി മോഷ്ടാക്കളെ ബിഎസ്എഫ് വെടിവച്ചു കൊന്നു. മാല്‍ദ ജില്ലയിലെ ബൈദ്യാപുര് ഗ്രാമത്തില്‍നിന്നു കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെടിവയ്പുണ്ടായത്.
ബംഗ്ലാദേശികള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ബിഎസ്എഫ് സംഘം വെടിവയ്ക്കുകയായിരുന്നു. കമല്‍ ഷേക്ക്, സന്ജത് ഒറായ് എന്നിവരാണു കൊല്ലപ്പെട്ടത്. നാവോഗാവ് ജില്ലക്കാരാണിവര്‍. നദി നീന്തിക്കടന്നാണ് ഇവര്‍ ഇന്ത്യയിലെത്തിയത്.
Discussion about this post