പ്രളയം മൂലം നദി കരകവിഞ്ഞൊഴുകുന്ന പാലത്തിലൂടെ ആംബുലൻസിന് വഴി കാണിച്ചു കൊണ്ടോടുന്ന ബാലൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ബാലന്റെ ധീരതയ്ക്ക്, അവനെ തേടി ധീരതയ്ക്കുള്ള പുരസ്കാരമെത്തിയിരിക്കുന്നു. കർണാടകയിലെ റായ്ചൂർ ജില്ലയിൽ, ഹിരെയനകുമ്പി ഗ്രാമവാസിയായിരുന്ന വെങ്കിടേഷ് ആയിരുന്നു ആ ബാലൻ.കഴിഞ്ഞവർഷം കർണാടകയിലെ പ്രളയത്തിൽ, കൃഷ്ണ നദി കര കവിഞ്ഞൊഴുകിയതിനാൽ പലയിടത്തും റോഡും നദിയും ഒന്നായിരുന്നു.
കുത്തിയൊഴുകുന്ന ജലത്തിൽ, റോഡ് കാണാതെ ആംബുലൻസ് ഡ്രൈവർ പകച്ചു നില്ക്കുന്നത് കണ്ടപ്പോൾ, വാഹനത്തിന് മുന്നിലൂടെ ജലത്തിൽ നീതിയും ഓടിയും വെങ്കിടേഷ് വഴി കാണിച്ചു.പലപ്പോഴും കാലിടറി കുഴഞ്ഞു വീഴുന്ന ബാലന്റെ ദൃശ്യങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ ബാലന്റെ ധീരതയ്ക്ക് ഈ വരുന്ന റിപ്പബ്ലിക് ദിനത്തിൽ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും. ധീരതയ്ക്കുള്ള അവാർഡിനായി ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 22 കുട്ടികളിൽ ഒരാൾ വെങ്കിടേഷ് ആണ്.ആറാം ക്ലാസുകാരനായ വെങ്കിടേഷ്, രണ്ടുവർഷം മുമ്പ് ഒരു സ്ത്രീയെ പുഴയിൽ നിന്നും രക്ഷിച്ചിരുന്നു
Discussion about this post