ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകൾ ചമച്ച് വോട്ട് ചെയ്ത പത്ത് വിദേശപൗരന്മാർ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ഏപ്രിൽ 23-ന് നടന്നവോട്ടെടുപ്പിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കവെ ഇമിഗ്രേഷൻ വിഭാഗമാണ് ഇവരെ തടഞ്ഞുവെച്ചത്. പിടിയിലായവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും കർശന പരിശോധനയിലാണ്വൻ സുരക്ഷാ വീഴ്ച പുറത്തുവന്നത്. വോട്ട് ചെയ്തതിൻ്റെ അടയാളമായ മഷി വിരലിൽ കണ്ടതിനെതുടർന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് വൻ തട്ടിപ്പ്വെളിച്ചത്തുകൊണ്ടുവന്നത്.
പ്രാഥമിക ചോദ്യം ചെയ്യലിൽ ഇവർ കൈവശം വെച്ചിരുന്ന തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്ന്തെളിഞ്ഞു. ഇന്ത്യൻ പൗരത്വമില്ലാത്ത ഇവർ എങ്ങനെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചുഎന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, ശ്രീലങ്കൻ പൗരന്മാരും ബ്രിട്ടീഷ്, കനേഡിയൻ പാസ്‌പോർട്ടുള്ള ഇന്ത്യൻവംശജരുമാണ് പിടിയിലായവരിലധികവും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് പിന്നാലെ ഇവർതമിഴ്‌നാട്ടിൽ എത്തിയതായും വിരലിലെ മഷി മായുന്നതിനായി ദിവസങ്ങളോളം കാത്തിരുന്ന ശേഷംവിദേശത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് കരുതുന്നു.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ജനപ്രാതിനിധ്യ നിയമം തുടങ്ങിയ വകുപ്പുകൾപ്രകാരം കേസെടുത്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇവരെ സഹായിച്ച പ്രാദേശികഏജൻ്റുമാരെ കണ്ടെത്താൻ ചെന്നൈ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു. തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും സമാനമായ രീതിയിൽ വിദേശികൾ വോട്ട് ചെയ്തതായിസൂചനയുണ്ട്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻനിർദ്ദേശം നൽകി.








