കിഴക്കൻ തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 18 പേർ മരിച്ചു.ഇലാസിഗ് പ്രവിശ്യയിലെ സിവ്രിസിലാണ് റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.ഒന്നിലധികം കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും പലരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തിട്ടുണ്ട്.ഇലാസിഗിൽ 225 പേർക്കും,അടുത്തുള്ള പ്രവിശ്യയായ മലത്യയിൽ 45 പേർക്കും പരിക്കേറ്റുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.രാത്രി ഒൻപതിന് മുമ്പാണ് ഭൂകമ്പം ഉണ്ടായതെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാലായിരത്തോളം ജനസംഖ്യയുള്ളൊരു പട്ടണമായ സിവ്രിസ്, എലസിഗ് നഗരത്തിന് തെക്ക് ഹസാർ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു.ടൈഗ്രിസ് നദിയുടെ ഉറവിടമായ ഇവിടം ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഭൂകമ്പം ബാധിച്ച ജനങ്ങളെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്ന് പ്രസിഡന്റ് എർദോഗൻ പറഞ്ഞു.ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഭക്ഷണം, മരുന്ന്, പുതപ്പ്, കൂടാരങ്ങൾ എന്നിവയുൾപ്പെടെ നൂറുകണക്കിന് ട്രക്കുകൾ എലാസിലേക്കും അയൽ പ്രവിശ്യകളിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു
Discussion about this post