ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഏതെങ്കിലും ഗതാഗത ലംഘന കേസുകളില്‍ ഉൾപ്പെട്ടവരാണോ എന്ന് കൂടിയുള്ള കാര്യം പരിശോധിക്കും.ഏതെങ്കിലും കേസുകൾ ഉള്ള വ്യക്തികളുടെ അപേക്ഷ വിദേശ കാര്യാ മന്ത്രാലയ ങ്ങൾ പരിഗണിക്കില്ല.ഇത്തരത്തിൽ നിരവധി അന്വേഷണങ്ങൾ വരുന്നുണ്ടെന്ന് ലുധിയാന പോലീസ് ആണ് മാധ്യമങ്ങളോട് പറഞ്ഞത്.
വിവരങ്ങൾ പങ്കിടാനായി കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി എംബസികൾ പോലീസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലുധിയാന പോലീസ് കമ്മീഷണർ രാകേഷ് അഗർവാൾ പറഞ്ഞു.
“ ഡ്രൈവർമാർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ഞങ്ങളുടെ പക്കലുണ്ട്. അതിനാൽ ഞങ്ങൾക്ക് ബന്ധപ്പെട്ട അധികാരികളുമായി വിവരങ്ങൾ പങ്കിടാം. ലുധിയാനയിൽ നിന്നുള്ള നിരവധി ആളുകൾ ഈ രണ്ട് രാജ്യങ്ങളിലും പൗരത്വത്തിനോ ദീർഘകാല വിസയ്‌ക്കോ അപേക്ഷിക്കുന്നതിനാൽ,
ട്രാഫിക് നിയമങ്ങൾ തടയുന്നതിനുള്ള ഒരു മാർഗമായി ഞങ്ങൾ ഇത് ഉപയോഗിക്കുന്നു” അഗർവാൾ കൂട്ടിച്ചേർത്തു.മുൻപ് വിദേശ രാജ്യങ്ങൾ വിസയ്ക്ക് അപേക്ഷിക്കുന്നയാളുടെ കേസുകളുടെ വിവരം മാത്രമായിരുന്നു പരിശോധിച്ചിരുന്നത്.എന്നാൽ, ഇപ്പോൾ സുതാര്യമായ ഡ്രൈവിംഗ് റെക്കോർഡ് ഇല്ലാത്തവർക്ക് വിസ ലഭിക്കില്ലെന്ന അവസ്ഥയാണ്.
Discussion about this post