ഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളിയായ നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ ലഭിച്ചു. എട്ടാം വയസ്സ് മുതൽ നോക്കുവിദ്യാ പാവകളി പരിശീലിക്കുന്ന പങ്കജാക്ഷിക്ക് ഈ കലാരൂപത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. മലയാളിയായ സാമൂഹ്യ പ്രവർത്തകൻ സത്യനാരായണന്‍ മുണ്ടയൂരിനും പുരസ്കാരമുണ്ട്.
മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയ്ക്ക് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയിൽ പാവകളെ നിയന്ത്രിക്കുന്നത്.കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും നോക്കുവിദ്യ പാവകളിയെ വ്യത്യസ്തമാക്കുന്നത് ഇതാണ്. ഇതിഹാസങ്ങളായ മഹാഭാരതവും രാമായണവുമൊക്കെ ഇങ്ങനെ പാവകളിയിൽ അവതരിപ്പിച്ച് വേദികളിൽ വിസ്മയം തീർത്ത പങ്കജാക്ഷിയമ്മ ഇപ്പോൾ ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമത്തിലാണ്. എന്നാൽ തന്റെ പാരമ്പര്യം ഇതിനോടകം തന്നെ കൊച്ചുമകൾ രഞ്ജിനിക്ക് കൈമാറിക്കഴിഞ്ഞ പങ്കാജാക്ഷിയമ്മക്ക് അർഹതയ്ക്കുള്ള അംഗീകാരമാവുകയാണ് ഈ പുരസ്കാര നിറവ്.
കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയിൽ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം.
പങ്കജാക്ഷിക്ക് പുറമെ ജഗദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, കർണ്ണാടകയിലെ പരിസ്ഥിതി പ്രവർത്തക തുളസി ഗൗഡ, മുന്ന മാസ്റ്റർ തുടങ്ങി 21 പേർക്ക് ഇക്കുറി പത്മശ്രീ ലഭിച്ചു.
21 people have been conferred with Padma Shri Awards 2020 including Jagdish Jal Ahuja, Mohammed Sharif, Tulasi Gowda and Munna Master. #RepublicDay pic.twitter.com/7blGTjxe9q
— ANI (@ANI) January 25, 2020
Discussion about this post