കൊറോണ വൈറസിന്റെ ഉറവിടമായ വുഹാനിൽ ശേഷിക്കുന്ന ഇന്ത്യക്കാരെ, നഗരം വിട്ടുപോകാൻ അനുവദിക്കണമെന്ന് ഇന്ത്യ ചൈനയോട് അഭ്യർത്ഥിച്ചു.പൗരന്മാരെ പിൻവലിക്കാനുള്ള യു.എസ് തീരുമാനത്തിനു തൊട്ടുപുറകേയാണിത്.വ്യാഴാഴ്ച അതിരാവിലെ മുതൽ പ്രഖ്യാപിച്ച വുഹാനിലെ കർശനമായ നിയന്ത്രണങ്ങൾ, നഗരത്തിലെ ഇന്ത്യൻ സമൂഹത്തിൽ പരിഭ്രാന്തിയും ഉത്കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്.ഗുരുതരമായ അടിയന്തരാവസ്ഥയിൽ തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് അവർ കരുതുന്നു.ഇതൊഴിവാക്കാനാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഈ തീരുമാനം.ഏതാണ്ട് 250 ഇന്ത്യക്കാർ വുഹാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം.അന്വേഷണങ്ങൾക്കായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസ്സി ഹോട്ട്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.
ഞായറാഴ്ച, ചാർട്ടേഡ് വിമാനത്തിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അഭ്യർത്ഥന.വുഹാനിലെ യുഎസ് കോൺസുലേറ്റ് 230 പേരെ വഹിക്കുന്ന ബോയിംഗ് 767 ജെറ്റ് വാടകയ്ക്ക് എടുത്തതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post