ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം സ്വീകരിക്കുന്നവരിൽ ജഗദീഷ് ലാൽ അഹൂജയും മുഹമ്മദ് ഷെരീഫും. രാഷ്ട്രം പത്മശ്രീ നൽകി ആദരിക്കുന്ന 122 പേരിൽ ഇവരും ഉൾപ്പെടുന്നുവെന്ന് സർക്കാർ പ്രഖ്യാപിച്ചു.ലങ്കർ ബാബ’ എന്ന പേരിൽ ജനപ്രീതിയാർജ്ജിച്ച ജഗദീഷ്, ചണ്ഡിഗഡിലെ പി.ജി.ഐ.എം.ആറിന് പുറത്തുള്ള പാവപ്പെട്ട രോഗികൾക്ക് ദിവസേന സൗജന്യ ഭക്ഷണം നൽകുന്നു.കഴിഞ്ഞ മുപ്പതു വർഷമായി എണ്പത്തിനാലുകാരനായ അദ്ദേഹം ഈ പതിവ് തുടങ്ങിയിട്ട്.
അതേസമയം മുഹമ്മദ് ഷെരീഫ് അഥവാ ‘ചാച്ച ഷെരീഫ്’ കഴിഞ്ഞ 25 വർഷത്തിനിടെ ഫൈസാബാദിലും പരിസരത്തും അനാഥമായ, ആരും ഏറ്റെടുക്കാനില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകർമങ്ങൾ നടത്തിയ വ്യക്തിയാണ്.കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയ്ക്ക് ഇരുപത്തി അയ്യായിരത്തോളം മൃതദേഹങ്ങൾ അദ്ദേഹം ഇങ്ങനെ സംസ്കരിച്ചിട്ടുണ്ട്.
Discussion about this post