പെരിയാർ വിവാദത്തിനാസ്പദമായ വാർത്ത പ്രസിദ്ധീകരിച്ച തുഗ്ലക് മാസികയുടെ ഉടമസ്ഥന് നേരെ വധശ്രമം.തുഗ്ലക് മാസികയുടെ ഉടമയായ എസ്.ഗുരുമൂർത്തിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.ഞായറാഴ്ച പുലർച്ചെ ഏതാണ്ട് മൂന്നരയോടെയാണ് സംഭവം.ബൈക്കുകളിലെത്തിയ ആറംഗ സംഘം ഗുരുമൂർത്തിയുടെ വീട് ലക്ഷ്യമാക്കി പെട്രോൾ ബോംബ് എറിയുകയായിരുന്നു.1971 -ൽ, ഇ.വി പെരിയാർ നയിച്ചൊരു പദയാത്രയിൽ,ഭഗവാൻ ശ്രീരാമന്റെയും സീതയുടെയും നഗ്നരൂപങ്ങളിൽ ചെരുപ്പുമാലയണിയിച്ച് പ്രദർശിപ്പിച്ചിരുന്നുവെന്നൊരു വാർത്ത വന്നിരുന്നുവെന്ന് ഈയിടെ പ്രസിദ്ധനാടനായ രജനികാന്ത് പ്രസ്താവിച്ചിരുന്നു.താരത്തിന്റെ പരാമർശത്തിൽ,പെരിയാർ അനുകൂല സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.ഈ സന്ദർഭത്തിലാണ് വിവാദ മാസികയുടെ സ്ഥാപകന് നേരെ വധശ്രമമുണ്ടാവുന്നത്.
രാഷ്ട്രവിരുദ്ധർക്ക് എതിരായി പ്രവർത്തിക്കുന്നതിനാലും,വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനാലും തന്റെ ജീവന് 1986 മുതലേ ഭീഷണിയുണ്ടെന്ന് ഗുരുസ്വാമി മാധ്യമങ്ങളോട് പ്രസ്താവിച്ചു.ജെ.എൻ.യുവിൽ ഉണ്ടാവുന്ന രാഷ്ട്രവിരുദ്ധ സംഭവങ്ങളെ വേരോടെ അവസാനിപ്പിക്കണമെന്നും,അതിന് സാധിക്കുന്നില്ലെങ്കിൽ അത് അടച്ചു പൂട്ടണമെന്നും ഈയിടെ ഗുരുമൂർത്തി അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post