1984-ൽ ഭോപാലിൽ, യൂണിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വിഷവാതക ദുരന്തത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ 7884 കോടി തുക ആവശ്യപ്പെട്ടു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഹർജിയിന്മേൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. അരുൺ മിശ്ര, ഇന്ദിര ബാനർജി, വിനീത് ശരൺ, എം ആർ ഷാ, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് വാദം കേൾക്കുക. 3000 പേർ കൊല്ലപ്പെട്ട വൻ വിഷവാതക ദുരന്തത്തിൽ, യൂണിയൻ കാർബൈഡ് കോർപ്പറേഷൻ, നഷ്ടപരിഹാര തുകയായി 470 മില്യൻ അമേരിക്കൻ ഡോളർ ( ഏതാണ്ട് 215 കോടി രൂപ) മാത്രമാണ് നൽകിയിരുന്നത്. ഇത് പുനഃപരിശോധിക്കാനാണ് കേന്ദ്രത്തിന്റെ
ഹർജി.അമേരിക്കൻ കമ്പനിയായ യൂണിയൻ കാർബൈഡ് കോർപ്പറേഷനിൽ നിന്നും, ഡൗ കെമിക്കൽസ് എന്ന മറ്റൊരു കമ്പനി ദുരന്തത്തിന് കാരണമായ ഫാക്ടറി വാങ്ങിയിട്ടുണ്ട്.










