ജാമിയ മില്ലിയ സർവകലാശാലയുടെ പുറത്ത് ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പിന്റെ തെളിവുകൾ ലഭ്യമായിട്ടില്ല എന്ന് ഡൽഹി പോലീസ്.നിറയൊഴിച്ച ശേഷം പരിസരത്ത് വീഴുന്ന ബുള്ളറ്റിന്റെ ഒഴിഞ്ഞ ഷെല്ലുകൾക്ക് വേണ്ടി പോലീസ് സംഭവസ്ഥലം അരിച്ചു പെറുക്കിയെങ്കിലും ലഭിച്ചില്ല.
സംഭവത്തിന് ദൃക്സാക്ഷിയായ ജാമിയ നഗറിലെ ഫസൽ എൻക്ലേവില താമസിക്കുന്ന യൂസഫ് ഖാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഡൽഹി പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കൂടുതൽ തെളിവുകൾക്കായി സർവകലാശാല പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് ഡൽഹി പോലീസ് അധികാരികൾ അറിയിച്ചു. ജാമിയ സർവകലാശാലയുടെ ഗേറ്റിനു സമീപം ഇന്നലെ രാത്രിയാണ് പ്രക്ഷോഭകർക്കു നേരെ ബൈക്കിലെത്തിയ തോക്കുധാരികൾ വെടിയുതിർത്തത്.ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post