ഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ഫലം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പ്രീ പോള്‍ സര്‍വേ ഫലം. 54 മുതല്‍ 60 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് ‘ഇപ്‌സോസി’ന്റെ സഹായത്തോടെ ടൈംസ് ഒഫ് ഇന്ത്യ നടത്തിയ സര്‍വേ ഫലത്തില്‍ പറയുന്നത്. അതേസമയം ബി.ജെ.പി ഇവിടെ 10 മുതല്‍ 14 വരെയുള്ള സീറ്റുകളെ നേടുവെന്നും സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോണ്‍ഗ്രസിനാണെങ്കില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ നേടാനാകുക എന്നും സര്‍വേ പറയുന്നു. തിങ്കളാഴ്ച പുറത്തുവന്ന സര്‍വേ ഫലത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ആകെ 70 നിയമസഭാ സീറ്റുകളാണ് ഡല്‍ഹിയില്‍ ഉള്ളത്. 54 ശതമാനം വോട്ട് വിഹിതം ആം ആദ്മിക്കും, 34 ശതമാനം ബി.ജെ.പിക്കും ഇത്തവണ ലഭിക്കും. 2015 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആം ആദ്മിയുടെ വോട്ടുവിഹിതത്തില്‍ 2.5 ശതമാനത്തിന്റെ ഇടിവും ബിജെപിയുടേതില്‍ 1.7 ശതമാനത്തിന്റെ വര്‍ധനവും ഉണ്ടാകുമെന്നും സര്‍വേ പ്രവചിക്കുന്നു.
എന്നാൽ ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഡല്‍ഹിയിലെ 7 ലോക്സഭാ സീറ്റുകളും ബി.ജെ.പി നേടുമെന്നും സര്‍വേയില്‍ പരാമര്‍ശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ 46% ജനങ്ങള്‍ ബി.ജെ.പിക്കും 38% പേര്‍ ആം ആദ്മിക്കുമാകും വോട്ട് ചെയ്യുക. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി തന്നെ തുടരണമെന്നാണ് 75% ഡല്‍ഹിക്കാരും ആഗ്രഹിക്കുന്നത്.
അതേസമയം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് 8% പേര്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തില്‍ കേന്ദ സര്‍ക്കാര്‍ ശരിയായ തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് 71% പേരും വിശ്വസിക്കുന്നു. 52% പേരും ഷഹീന്‍ ബാഗില്‍ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെ എതിര്‍ക്കുകയാണ് ചെയ്തത്. അതേസമയം 25 ശതമാനം പേര്‍ സമരക്കാര്‍ക്കൊപ്പമാണ്. 24% പേര്‍ പ്രത്യേകിച്ച് നിലപാടുകളൊന്നും സ്വീകരിച്ചില്ലെന്നും സര്‍വേയില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കില്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ, ഡല്‍ഹിയിലെ 7 ലോക്സഭാ സീറ്റുകളും ബി.ജെ.പി നേടുമെന്നും സര്‍വേയില്‍ പരാമര്‍ശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുകയാണെങ്കില്‍ 46% ജനങ്ങള്‍ ബി.ജെ.പിക്കും 38% പേര്‍ ആം ആദ്മിക്കുമാകും വോട്ട് ചെയ്യുക. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി തന്നെ തുടരണമെന്നാണ് 75% ഡല്‍ഹിക്കാരും ആഗ്രഹിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് 8% പേര്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് 71% പേരും വിശ്വസിക്കുന്നു. 52% പേരും ഷഹീന്‍ ബാഗില്‍ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
എന്നാൽ 25 ശതമാനം പേര്‍ സമരക്കാര്‍ക്കൊപ്പമാണ്. 24% പേര്‍ പ്രത്യേകിച്ച് നിലപാടുകളൊന്നും സ്വീകരിച്ചില്ലെന്നും സര്‍വേയില്‍ പറയുന്നു.
Discussion about this post