രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹൈന്ദവർ അസംഘടിതരാണെന്ന് ബിജെപി പാർലമെന്റ് അംഗം തേജസ്വി സൂര്യ. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യുവ ബി.ജെ.പി എം.പി തേജസ്വി സൂര്യ.
ഡൽഹിയിലെ ഷഹീൻബാഗിലിപ്പോൾ സംഭവിക്കുന്നത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം ഇപ്പോഴും ജാഗരൂകരല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് എന്ന് അഭിപ്രായപ്പെട്ട എം.പി, രാജ്യസ്നേഹികളായ ഇന്ത്യക്കാർ ഉണർന്നില്ലെങ്കിൽ, പഴയ ആ കിരാതമായ മുഗൾഭരണം വീണ്ടും സംഭവിക്കാൻ ഇനി അധികം കാലതാമസമുണ്ടാവില്ലെന്നും പറഞ്ഞു. ഇസ്ലാമിക മത ഭ്രാന്തിന്റെ ഏറ്റവും വലിയ ചിഹ്നമാണ് പ്രതിപക്ഷത്തിന്റെ നുണകളുടെ മറയിൽ നടക്കുന്ന ഷഹീൻ ബാഗ് പ്രതിഷേധങ്ങളെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.
Discussion about this post