ജന്മപുണ്യം
കർമ്മപുണ്യം
പദ്മവിഭൂഷൺ പരമേശ്വർജി വിഷ്ണുപാദം പൂകി
ഋഷി തുല്യനായ ഭാരത പുത്രൻ മഹാ മനീഷി പരമേശ്വർജിയുടെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടാവാനുള്ള യോഗം എന്റെ ജന്മ ജന്മാന്തര പുണ്യമായിരിക്കാം.
ഇത് കേവലം ഒരു മരണമല്ല അക്ഷരാർത്ഥത്തിൽ വിഷ്ണുപാദം പൂകിയതുതന്നെയാണ് ,സമാധി തന്നെയാണ് അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ ശക്തമായി നാമം ജപിച്ചുകൊണ്ടു തണൽ ശശിയേട്ടനൊപ്പം സുരേന്ദ്രൻജിക്കൊപ്പം പൂർണമായും കൂടെ ഉണ്ടാവാൻ സാധിച്ചത് പൂർവപുണ്യം മാത്രമാണ്
പൂർണ ബോധത്തോടെ തികച്ചും ശാന്തനായി ,പുഞ്ചിരിച്ചുകൊണ്ടു ഇന്ന് (09.2.20)പുലർച്ചെ 12.20ന് (നിളസേവാസമിതി മായന്നൂരിൽ )ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര
പരമേശ്വർജിക്കു എന്തോ ചെറിയ അസ്വസ്ഥത ഉണ്ടെന്നു തോന്നുന്നു എന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരി സുരേന്ദ്രൻജി 11മണിക്ക് ശശിയേട്ടനെ (തണൽ )വിളിച്ചു പറഞ്ഞപ്പോൾ ശശിയേട്ടനോടൊപ്പം അവിടെ പോവാനും ആസമയം മുതൽ വിഷ്ണു സഹസ്രനാമവും മഹാനാരായണ മന്ത്രവും ദൈവദശകവും ഒക്കെ ചൊല്ലിക്കൊണ്ട് അദ്ദേഹത്തെ ഒരു പുത്രന്റെ സ്ഥാനത്തു നിന്ന് ശുശ്രുഷിക്കാൻ സാധിച്ചതും
പിന്നീട് എല്ലാ അസ്വസ്ഥകളും മാറി അദ്ദേഹം വളരെ ശാന്തമായി വളരെ തേജസോടെ സ്വച്ഛന്ദ മൃത്യു സ്വീകരിച്ചപ്പോഴും അതിനു ശേഷം എറണാകുളം കാര്യാലയത്തിലേക്കു കൊണ്ടുപോകുന്നതുവരെ തണലിലെ കുട്ടികൾക്കൊപ്പം ദൈവദശകവും ഹരേരാമ മന്ത്രവും ചൊല്ലിക്കൊണ്ട് ബൗധിക ശരീരത്തിന്റെ എല്ലാക്രിയകളും ചെയ്യാൻ സാധിച്ചതും ഏതോ മുജ്ജന്മ ബന്ധ മായിരിക്കാം
ഒരാളുടെ അവസാനകാലത്തു നാമജപത്തോടെ കൂടെഉണ്ടാവാൻ സാധിക്കുക എന്നത് പരമ പുണ്യം തന്നെയാണ്.
ജീവിതം മാത്രമല്ല മരണം പോലും മാതൃകയായി കാണിച്ചുതന്ന പത്മവിഭൂഷൺ പരമേശ്വർജിയുടെ വിയോഗം ഒരുഭാഗത്തു വലിയ ദുഃഖമായി നിൽക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിൽ ശുശ്രുഷ ചെയ്യാൻ കഴിഞ്ഞ ഈജീവിതം തന്നെ കൃതാർത്ഥമായി എന്നതോന്നൽ എവിടെയോ ഒരു നിറവ് സൃഷ്ടിക്കുന്നുണ്ട്.
Discussion about this post