കൊടും കുറ്റവാളി ഹാഫിസ് സയീദിനെ പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി 11 വർഷത്തേക്ക് ശിക്ഷിച്ച സംഭവം മൗനമായി നിരീക്ഷിച്ച് ഇന്ത്യ. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തത്തിൽ, ദീർഘകാലമായി പാകിസ്ഥാനുണ്ടായിരുന്ന കടപ്പാട് വീട്ടിയെന്നാണ് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് പാക് ഭീകര വിരുദ്ധ കോടതി ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായി പതിനൊന്ന് വർഷം തടവിന് ശിക്ഷിച്ചത്.2008 മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകൻ കൂടിയാണ് ഹാഫിസ് സയീദ്.
തടവ് ശിക്ഷ കൂടാതെ 15000 രൂപ വീതം പിഴയും അടയ്ക്കണം. ഐക്യരാഷ്ട്രസംഘടനയുടെ ആഗോള തീവ്രവാദ പട്ടികയിലെ പ്രധാനികളിൽ ഒരാളായ ഹാഫിസ് സയീദിനെ പതിനാറു വട്ടം പലപ്പോഴായി തുറുങ്കിൽ അടച്ചിട്ടുണ്ട്. പക്ഷേ, ഓരോതവണയും ഇയാൾ പുറത്തിറങ്ങുകയായിരുന്നു.ഹാഫിസ് സയീദടക്കം ജമാഅത്ത്-ഉദ്-ദവാ എന്ന ഭീകര സംഘടനയുടെ 13 പേരാണ് കഴിഞ്ഞ വർഷം തീവ്രവാദത്തിന് ഭീമമായ അളവിൽ പണം ശേഖരിച്ചതിന് പാക്- ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിലായത്.
Discussion about this post