വിമാനം വീഴ്ത്തിയതിന് സൗദിയുടെ തിരിച്ചടി. യുഎഇയുമായി ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ യമനിൽ 31 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയാണ് ഈ കണക്ക് വെളിപ്പെടുത്തിയത്. യമനിലെ അൽ-ജ്വാഫ് പ്രവിശ്യയിലാണ് രൂക്ഷമായ വ്യോമാക്രമണം ഉണ്ടായത്.
വെള്ളിയാഴ്ച, ഇതേ പ്രവശ്യയിൽ സൈനിക സഹായത്തിനായി പറന്നിരുന്ന സൗദിയുടെ വിമാനം ഹൂതി വിമതർ വെടിവച്ചിട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കുകയും ചെയ്തു.ഇതിന് പ്രതികാരമായാണ് സൗദി, ഇതേ മേഖലയിൽ ആക്രമണം നടത്തിയത്.മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സാധാരണക്കാരാണ്.
Discussion about this post