അമരാവതി: ലോക പ്രണയദിനത്തില്‍ മഹാരാഷ്ട്രയിലെ വനിതാ കോളജില്‍ പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ എടുപ്പിച്ചതായി ആരോപണം. ചന്ദുര്‍ റെയില്‍വേ, മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ വിദ്യാർത്ഥികളെ കൊണ്ടാണ് കോളേജ് അധികൃതൽ പ്രതിജ്ഞ എടുപ്പിച്ചത്.
‘എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല, ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയവിവാഹം കഴിക്കുകയോ ചെയ്യില്ല എന്ന് സത്യം ചെയ്യുന്നു’ എന്ന പ്രതിജ്ഞ ചൊല്ലിച്ചു. സ്ത്രീധനം ആവശ്യപ്പെടുന്നവരെ വിവാഹം കഴിക്കില്ല എന്നും പ്രതിജ്ഞയിലുണ്ട്.
അതേസമയം ആരെയും നിര്‍ബന്ധിച്ച് പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്‍കാമുകന്‍ തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ചികില്‍സയിലിരിക്കെ മരണത്തിന് കീഴടങ്ങിയിരുന്നു.
Discussion about this post